ടൈറ്റാനിക്കിലെ ക്യാപ്റ്റൻറെ വേഷം ചെയ്ത നടൻ ബെർണാഡ് ഹിൽ അന്തരിച്ചു. 79 വയസായിരുന്നു. ദ ലോർഡ് ഓഫ് റിംഗ്സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. ഞായാറാഴ്ച രാവിലെയാണ് നടൻറെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിൻറെ ഏജൻറ് ലൂ കോൾസൺ അറിയിച്ചു.
1982- അഞ്ച് തൊഴിൽരഹിതരായ ബ്രിട്ടീഷ് യുവാക്കളുടെ കഥ പറഞ്ഞ ടിവി മിനിസീരീസായ "ബോയ്‌സ് ഫ്രം ദി ബ്ലാക്ക്‌സ്റ്റഫിൽ" യോസർ ഹ്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹിൽ പ്രശസ്തനായത്. ഈ വേഷത്തിന് 1983-ൽ ബാഫ്റ്റ അവാർഡ് നോമിനേഷൻ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഇദ്ദേഹം അവസാനമായി അഭിനയിച്ച "ദി റെസ്‌പോണ്ടർ"എന്ന സീരിസിൻറെ സംപ്രേഷണ ദിവസം തന്നെയാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്.
ഷോയിലെ നായകൻ മാർട്ടിൻ ഫ്രീമാൻറെ പിതാവായാണ് ഇതിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും ബെർണാഡ് ഹില്ലിൻറെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും അഭിനയിച്ച 1997 ലെ പ്രണയ ചിത്രത്തിൽ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ചത്. 11 അക്കാദമി അവാർഡുകളും ഈ ചിത്രം നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്