അമേരിക്ക–വെനിസ്വേല സംഘർഷം ശക്തം; കാനഡയുടെ എണ്ണ വ്യവസായത്തിന് തിരിച്ചടിയാകുമോ?

DECEMBER 23, 2025, 9:05 PM

വെനിസ്വേലയിലെ എണ്ണ വിഭവങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, അതിന്റെ പ്രതിഫലനം കാനഡയ്ക്കും പ്രത്യേകിച്ച് അവിടത്തെ എണ്ണ വ്യവസായത്തിനും ഉണ്ടാകാമെന്ന് വ്യക്തമാക്കി വിദഗ്ധർ.

വെനിസ്വേലയ്ക്ക് സമീപമുള്ള കടൽപ്രദേശങ്ങളിൽ, ഉപരോധം നേരിടുന്ന എണ്ണ കപ്പലുകൾ അമേരിക്കൻ അധികാരികളുടെ ലക്ഷ്യമായി മാറിയിട്ടുണ്ട്. ഇതിനകം തന്നെ അമേരിക്ക രണ്ട് എണ്ണ ടാങ്കറുകളും ലക്ഷക്കണക്കിന് ബാരൽ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്, കൂടാതെ കൂടുതൽ കപ്പലുകൾ പിടിച്ചെടുക്കാനാണ് നീക്കം നടക്കുന്നതെന്നും വാഷിംഗ്ടൺ വ്യക്തമാക്കിയിട്ടുണ്ട്.

“ഒരുപക്ഷേ ഞങ്ങൾ അത് വിറ്റേക്കാം, അല്ലെങ്കിൽ സൂക്ഷിക്കാം, അല്ലെങ്കിൽ ഞങ്ങളുടെ തന്ത്രപ്രധാന എണ്ണ ശേഖരങ്ങളിൽ ഉപയോഗിക്കാം" എന്നാണ് ഇത് സംബന്ധിച്ചു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്.

vachakam
vachakam
vachakam

കഴിഞ്ഞ ആഴ്ച ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, അമേരിക്ക കരീബിയൻ കടലിൽ തന്റെ സൈനിക സാന്നിധ്യം വർധിപ്പിച്ചു. ഇത് ദക്ഷിണ അമേരിക്കയിൽ അമേരിക്ക ഇതുവരെ വിന്യസിച്ച ഏറ്റവും വലിയ നാവിക സേനാ സംഘം ആണെന്ന് ട്രംപ് അവകാശപ്പെട്ടു.

ചൊവ്വാഴ്ച, അമേരിക്കൻ പ്രസിഡന്റിനെതിരെ പ്രതിഷേധിച്ച് വെനിസ്വേലയിലെ ജനങ്ങൾ തെരുവിലിറങ്ങി. അവർ ട്രംപിനെ കടൽക്കള്ളൻ ട്രംപ് എന്നാണ് വിളിച്ചത്. “അവൻ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പ്രശ്നമില്ല. എന്നാൽ അവൻ ശക്തി കാണിക്കാൻ ശ്രമിച്ചാൽ, അതിന് ശേഷം ഒരിക്കലും അങ്ങനെ ചെയ്യാൻ അവനാകില്ല” എന്നാണ് തിങ്കളാഴ്ച വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്രംപ് പറഞ്ഞത്.

ദക്ഷിണ അമേരിക്കയിലെ ഈ സംഘർഷം കാനഡയിലും പ്രതിഫലിക്കാനുള്ള സാധ്യത ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. “വെനിസ്വേലയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണികളിലൊന്നുണ്ട്” എന്ന് മുൻ കാനഡ എണ്ണ വ്യവസായ എക്‌സിക്യൂട്ടീവായ റിച്ചാർഡ് മാസ്സൺ പറഞ്ഞു.“അവിടെയുള്ളത് പ്രധാനമായും ഹെവി ഓയിലും ബിറ്റുമെനുമാണ് — കാനഡയിലെ ഓയിൽ സാൻഡ്സിലെ എണ്ണയോട് ഏറെ സാമ്യമുള്ളത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വെനിസ്വേലയിലെ ദീർഘകാല രാഷ്ട്രീയ അസ്ഥിരത കാനഡീയൻ എണ്ണ നിർമ്മാതാക്കൾക്ക് ഇതുവരെ ഒരു മുൻതൂക്കം നൽകിയിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ട്രംപ് മദൂറോ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് വിജയിച്ചാൽ, അത് കാനഡയ്ക്ക് കടുത്ത മത്സരമായി മാറാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam