ഒട്ടാവ: കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന പക്ഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് നിയുക്ത കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയും കാനഡയും താരിഫ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളും ബന്ധം വഷളാക്കിയിട്ടുണ്ട്.
കനേഡിയന്‍ പരമാധികാരത്തോട് ബഹുമാനമുള്ള സാഹചര്യത്തില്‍ ശരിയായ സമയത്ത് 'പ്രസിഡന്റ് ട്രംപുമായി ഇരിക്കാന്‍ തയ്യാറാണ്' എന്ന് കാര്‍ണി പറഞ്ഞു. 'വ്യാപാരത്തിനായുള്ള കൂടുതല്‍ സമഗ്രമായ ഒരു സമീപനത്തിനായി' പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിബറല്‍ പാര്‍ട്ടി നേതൃത്വ മത്സരത്തില്‍ അടുത്തിടെ വിജയിച്ച കാര്‍ണി, ജസ്റ്റിന് ട്രൂഡോയ്ക്ക് പകരമായി വരും ദിവസങ്ങളില്‍ കാനഡയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ട്രംപിന് ഫെന്റനൈലിനോടുള്ള ആശങ്കകളെ താന്‍ ബഹുമാനിക്കുന്നതായും കാര്‍ണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിലേക്ക് കാനഡക്കാരുടെ കൂട്ടപ്പലായനം; രാജ്യം വിടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് പുതിയ കണക്കുകൾ
കാനഡയിൽ മെനിഞ്ചോക്കോകൽ ഔട്ട്ബ്രേക്ക്; മരണനിരക്ക് 14 ശതമാനം, വാക്സിനേഷൻ ഊർജ്ജിതമാക്കാൻ നിർദ്ദേശം
അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമോ കാനഡ? ട്രംപിന്റെ പുതിയ മുന്നറിയിപ്പിൽ വിറച്ച് ഒട്ടാവ
കാനഡയിൽ വീടിനുള്ളിൽ അമ്മയെയും രണ്ട് വയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി