ഒട്ടാവ: പാലസ്തീനെ സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിക്കാൻ കാനഡ പദ്ധതിയിടുന്നുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഇതോടെ സമീപ ദിവസങ്ങളിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജി 7 രാഷ്ട്രമായി കാനഡ മാറി.
ഹമാസില്ലാതെ അടുത്ത വർഷം പാലസ്തീൻ അതോറിറ്റി തിരഞ്ഞെടുപ്പ് നടത്തുന്നത് ഉൾപ്പെടെയുള്ള ജനാധിപത്യ പരിഷ്കാരങ്ങളെ ആശ്രയിച്ചാണ് ഈ നീക്കം എന്ന് കാർണി പറഞ്ഞു.
വെടിനിർത്തലിനും മറ്റ് വ്യവസ്ഥകൾക്കും ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യുകെ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. ഫ്രാൻസും സമാനമായ പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ 147 എണ്ണം പാലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ കാനഡ പാലസ്തീനെ സ്വതന്ത്ര രാഷ്‌ട്രമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് കാർണി പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ വ്യാപനം, ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം, 2023 ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം എന്നിവ കാനഡയുടെ വിദേശനയത്തിലെ നാടകീയമായ മാറ്റത്തിന് പിന്നിലെ കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ കാനഡയുടെ പ്രഖ്യാപനം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നിരസിച്ചു. കാനഡയുടെ പദ്ധതി "ഗാസയിൽ വെടിനിർത്തൽ കൈവരിക്കാനുള്ള ശ്രമങ്ങളെയും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂടിനെയും ദോഷകരമായി ബാധിക്കുന്നു" എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ മന്ത്രാലയം പറഞ്ഞു.
കാനഡയിലെ കൺസർവേറ്റീവുകളും കാർണിയുടെ പ്രഖ്യാപനത്തെ എതിർത്തു. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം 200 മുൻ കനേഡിയൻ അംബാസഡർമാരും നയതന്ത്രജ്ഞരും ഒപ്പിട്ട കത്ത് കാർണിക്ക് കൈമാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിലേക്ക് കാനഡക്കാരുടെ കൂട്ടപ്പലായനം; രാജ്യം വിടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് പുതിയ കണക്കുകൾ
കാനഡയിൽ മെനിഞ്ചോക്കോകൽ ഔട്ട്ബ്രേക്ക്; മരണനിരക്ക് 14 ശതമാനം, വാക്സിനേഷൻ ഊർജ്ജിതമാക്കാൻ നിർദ്ദേശം
അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമോ കാനഡ? ട്രംപിന്റെ പുതിയ മുന്നറിയിപ്പിൽ വിറച്ച് ഒട്ടാവ
കാനഡയിൽ വീടിനുള്ളിൽ അമ്മയെയും രണ്ട് വയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി