എച്ച്-1ബി വിസ ഫീസ് വർധനവ്;  ഉത്തരവിൽ വ്യക്തത വരുത്തി ഇമിഗ്രേഷന്‍ വകുപ്പ് 

OCTOBER 22, 2025, 9:08 PM

വാഷിംഗ്ടണ്‍: വിദേശ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-1ബി വിസകളുടെ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചതിൽ  വിശദീകരണം നല്‍കി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. 

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസമാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) നല്‍കിയ പുതിയ വിശദീകരണം.

കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്-1ബി വിസയ്ക്കുള്ള ഫീസ് 100000 ഡോളറായി (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 88 ലക്ഷം) ഉയര്‍ത്തി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 21 മുതലാണ് ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. 

vachakam
vachakam
vachakam

പുതിയ മാര്‍ഗ നിര്‍ദേശപ്രകാരം ആരൊക്കെയാണ് ഫീസ് അടക്കേണ്ടതെന്നും, തൊഴിലുടമകള്‍ക്ക് എങ്ങനെ ഇളവുകള്‍ നേടാമെന്നും ഫീസ് എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിശദാംശങ്ങൾ 

  • ഈ വര്‍ഷം സെപ്റ്റംബര്‍ 21 നോ അതിനു ശേഷമോ ഫയല്‍ ചെയ്ത പുതിയ എച്ച്-1ബി അപേക്ഷകള്‍ക്കാണ് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്തുക.
  • നിലവിലുള്ള എച്ച്-1ബി വിസ ഉടമകള്‍ക്കും വിസ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഫ്-1 സ്റ്റുഡന്റ് വിസ ഉടമകള്‍ക്കും കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഫീസ് വര്‍ധന ബാധകമല്ല.
  • സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12 മണിക്ക് മുമ്പ് ഫയല്‍ ചെയ്ത അപേക്ഷകള്‍ക്കും ഫീസ് ബാധകമല്ലെന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കി.
  • എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്-1ബി വിസയിലേക്ക് മാറുന്നതിന് പുതിയ ഫീസ് നല്‍കേണ്ടതില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
  • പ്രസിഡന്റിന്റെ ഉത്തരവ് നിലവിലുള്ള എച്ച്-1ബി വിസ ഉടമകളെ യുഎസിനു പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നില്ല.
  • എച്ച്-1ബി വിസ ഇല്ലാതെ അമേരിക്കയിലെത്തിയ വിദേശ തൊഴിലാളികള്‍ക്ക് ഈ ഫീസ് വര്‍ധന ബാധകമാണ്.


vachakam
vachakam
vachakam

അടുത്തിടെ അനുവദിച്ച എച്ച്-1ബി  വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കായിരുന്നു. അമേരിക്കൻ കമ്പനികളാണ് ഇവ സ്പോൺസർ ചെയ്യുന്നത്. ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ യുഎസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. യുഎസ് ചേംബർ ഓഫ് കൊമേഴ്‌സും കേസ് ഫയൽ ചെയ്തു. എച്ച്-1ബി പദവി നേടിയ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ എല്ലാ വർഷവും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ടെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് കോടതിയിൽ വാദിച്ചിരുന്നു.

ഈ നയം നിയമവിരുദ്ധമാണെന്നും അമേരിക്കയിലെ ചെറുകിട, ഇടത്തരം ബിസിനസുകളെ നശിപ്പിക്കുമെന്നും അവർ പറഞ്ഞിരുന്നു. നിലവില്‍ എച്ച്-ബി വിസയില്‍ മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയില്‍ ഉള്ളത്. ഭൂരിഭാഗവും സാങ്കേതിക, സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പുതിയ ഫീസ് ബാധകമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസ ഉള്ളത് ചൈനക്കാര്‍ക്കാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam