വാഷിംഗ്‌ടൺ : യുഎസിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന പൗരന്മാരല്ലാത്തവരുടെ ഫോട്ടോഗ്രാഫുകളും മറ്റ് ബയോമെട്രിക് വിവരങ്ങളും ശേഖരിക്കണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഉത്തരവ്.
ട്രംപ് ഭരണകൂടത്തിന് കീഴിൽ സുരക്ഷയ്ക്കും, കുടിയേറ്റത്തിനും എതിരായ നടപടികൾ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
എല്ലാ വിമാനത്താവളങ്ങൾക്കും, ലാൻഡ് പോർട്ടുകൾക്കും, സീപോർട്ടുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
ഫോട്ടോഗ്രാഫുകളും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നത് വിസ കാലാവധി കഴിഞ്ഞുള്ള താമസം തടയുന്നതിലൂടെയും കുറ്റവാളികളെയും തീവ്രവാദികളെയും തിരിച്ചറിയുന്നതിലൂടെയും ദേശീയ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഡിഎച്ച്എസിനെ സഹായിക്കുമെന്ന് ഡിഎച്ച്എസ് പറഞ്ഞു.
പുതിയ നിയമം ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു. അമേരിക്കയിൽ സന്ദർശിക്കുകയും താമസിക്കുകയും ചെയ്യുന്ന എല്ലാ കുടിയേറ്റക്കാരെയും വിദേശികളെയും കുറിച്ചുള്ള വിവരശേഖരണം ഇതോടെ ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന