വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; പട്ടികയില്‍ 20 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി

DECEMBER 17, 2025, 5:27 PM

വാഷിങ്ടൺ: സിറിയ ഉൾപ്പെടെ 20 രാജ്യങ്ങളിലെ  പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും  യുഎസിൽ പ്രവേശിക്കുന്നത് വിലക്കി ട്രംപ് ഭരണകൂടം.

ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർ‌ക്കുമാണ് കൂടാതെ പ്രവേശനവിലക്ക് പുതുതായി ഏർപ്പെടുത്തിയത്.

യുഎസിലേക്കുള്ള യാത്രയ്ക്ക് പൂർണ്ണ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ട്രംപ് ഭരണകൂടം അഞ്ച് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തുകയും മറ്റ് 15 രാജ്യങ്ങളിൽ പുതിയ പരിധികൾ ഏർപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്കും കുടിയേറ്റത്തിനുമുള്ള യുഎസ് പ്രവേശന മാനദണ്ഡങ്ങൾ കർശനമാക്കാനുള്ള ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.

vachakam
vachakam
vachakam

ഇതിനകം വിസയുള്ളവർ, യുഎസിൽ നിയമപരമായി സ്ഥിരതാമസക്കാർ, നയതന്ത്രജ്ഞർ, കായികതാരങ്ങൾ എന്നിവരെയെല്ലാം നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി 1 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

ഭാഗിക നിയന്ത്രണങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ഐവറി കോസ്റ്റ്, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ എന്നീ 15 രാജ്യങ്ങൾ കൂടി ചേർത്തു.

ജൂണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 12 രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്ക് വരുന്നതിൽ  വിലക്ക് ഏർപ്പെടുത്തുമെന്നും മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്നും പ്രഖ്യാപിച്ചിരുന്നു. 

vachakam
vachakam
vachakam

അന്ന് അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങൾ നിരോധനത്തിൽ ഉൾപ്പെട്ടിരുന്നു. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ഭാഗിക വിലക്കുണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam