ട്രംപിന്റെ ജനപ്രീതി കറഞ്ഞു; ഭരണത്തിലേറിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെന്ന് സര്‍വ്വേ

NOVEMBER 18, 2025, 7:23 PM

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാര റേറ്റിംഗ് 38% ആയി കുറഞ്ഞെന്ന് സര്‍വ്വേ. അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഉയര്‍ന്ന ജീവിതച്ചെലവ് കൈകാര്യം ചെയ്തതിലും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണത്തിലും അമേരിക്കക്കാര്‍ അതൃപ്തരാണെന്നാണ് റോയിട്ടേഴ്സും ഇപ്സോസും നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച അവസാനിച്ച നാല് ദിവസത്തെ വോട്ടെടുപ്പ്, ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള പിടി ദുര്‍ബലമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സാഹചര്യത്തിലാണെന്നാണ് സര്‍വ്വേ പറയുന്നു. നവംബര്‍ ആദ്യം നടന്ന റോയിട്ടേഴ്സ്/ഇപ്സോസ് പോളിന് ശേഷം ട്രംപിന്റെ മൊത്തത്തിലുള്ള അംഗീകാരം രണ്ട് ശതമാനം കുറഞ്ഞതായി സര്‍വേ വ്യക്തമാക്കുന്നു. ഓണ്‍ലൈനായി നടത്തിയ ഈ വോട്ടെടുപ്പില്‍ രാജ്യവ്യാപകമായി 1,017 യു.എസ് മുതിര്‍ന്നവരാണ് പങ്കെടുത്തത്.

47% അമേരിക്കക്കാര്‍ അദ്ദേഹത്തിന് തംബ്സ് അപ്പ് നല്‍കിയാണ് ട്രംപ് തന്റെ രണ്ടാം കാലാവധി ആരംഭിച്ചത്. ജനുവരി മുതലുള്ള ഒമ്പത് പോയിന്റ് ഇടിവ് അദ്ദേഹത്തിന്റെ ആദ്യ കാലാവധിയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ജനപ്രീതിയെ എത്തിക്കുന്നു. അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് മുന്‍ഗാമിയായ ജോ ബൈഡന്റെ ഏറ്റവും ദുര്‍ബലമായ റേറ്റിംഗിനോട് അടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ബൈഡന്റെ അംഗീകാര റേറ്റിംഗ് 35% ആയി കുറഞ്ഞപ്പോള്‍ ട്രംപിന്റെ ആദ്യ കാലാവധിയിലെ ജനപ്രീതി 33% ആയി കുറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam