ബ്രസീലിലെ പാന്റനാൽ ചതുപ്പുനിലത്ത് ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ പ്രശസ്ത ചൈനീസ് ആർക്കിട്ടെക്ടും രണ്ട് ബ്രസീലിയൻ സിനിമാ നിർമ്മാതാക്കളും ഉൾപ്പെടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി ലാൻഡിംഗ് ശ്രമത്തിനിടെ ചെറിയ വിമാനം നിയന്ത്രണം വിട്ട് നിലത്തിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൃതദേഹങ്ങൾ മുഴുവൻ കത്തിനശിച്ചു.
അപകടം മാട്ടോ ഗ്രോസോ ഡോ സുൾ സംസ്ഥാനത്തെ അക്വിഡൗവാനയിലെ ബാറ മാൻസ ഫാം പ്രദേശത്താണ് അപകടം നടന്നത്. ഇത് ബ്രസീലിൽ ഏറെ പ്രശസ്തമായ ടെലിവിഷൻ സീരിയൽ “പാന്റനാൽ” ചിത്രീകരിച്ച സ്ഥലമാണ് ഇത്.
മരണപ്പെട്ടവർ
അപകടത്തിൽപ്പെട്ടത് 1958-ൽ നിർമ്മിച്ച സെസ്‌ന 175 (PT-BAN) വിമാനമാണ്. ലാൻഡിംഗിനിടെ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അഗ്നിശമനസേന സ്ഥലത്തെത്തി എങ്കിലും അപ്പോഴേക്കും വിമാനത്തെ മുഴുവൻ തീ വിഴുങ്ങിയിരുന്നു. ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ബ്രസീലിയൻ എയർഫോഴ്സ് (FAB) അപകടാന്വേഷണ വിഭാഗമായ SERIPA IV അന്വേഷണത്തിന് തുടക്കമിട്ടതായി അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
