തന്റെ ആദ്യ ഭരണകാലത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പാകിസ്ഥാനെക്കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല. “അമേരിക്കയ്ക്ക് കള്ളവും വഞ്ചനയും മാത്രമാണ് പാകിസ്ഥാൻ നൽകുന്നത്” എനന്നായിരുന്നു അന്ന് ട്രംപിന്റെ പ്രതികരണം. എന്നാൽ ട്രംപിന്റെ രണ്ടാം തവണയിൽ ഇരുരാജ്യങ്ങളും വീണ്ടും അടുത്തു.
പാകിസ്ഥാനിലെ ശക്തനായ സൈനിക മേധാവി വൈറ്റ് ഹൗസിൽ ട്രംപിനൊപ്പം സ്വകാര്യ ലഞ്ചിൽ പങ്കെടുത്തതും ട്രംപ് പാകിസ്ഥാന് എണ്ണ ഉൾപ്പെടെയുള്ള ലാഭകരമായ കരാറുകൾ വാഗ്ദാനം ചെയ്തതും ഇതിന് ഉദാഹരണമാണ്. പക്ഷേ, ട്രംപ് പറഞ്ഞ “വിശാലമായ സ്രോതസുകൾ” എവിടെയാണ് എന്ന് പാകിസ്ഥാൻ അധികൃതർക്കും വ്യക്തമായിട്ടില്ല.
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, പാകിസ്ഥാൻ ഇപ്പോൾ അമേരിക്കയിൽ മികച്ച സ്ഥാനം നേടി എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യക്ക് 50% വരെ അമേരിക്കൻ ഇറക്കുമതി തീരുവ നേരിടേണ്ടി വന്നപ്പോൾ, പാകിസ്ഥാന് അത് 19% മാത്രമാണ്.
അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പാകിസ്ഥാൻ ചെയ്തത് എന്തൊക്കെയെന്ന് നോക്കാം
അമേരിക്കയുമായുള്ള പാകിസ്താനറെ ബന്ധം ശക്തമാക്കാൻ പ്രധാനമായും കാരണക്കാരനായ പ്രധാന കഥാപാത്രം – സൈനിക മേധാവി അസിം മുനീർ ആണ്. ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം, അദ്ദേഹം അമേരിക്ക സന്ദർശനം കൂട്ടി. അടുത്തിടെ, യു.എസ്. മിഡിൽ ഈസ്റ്റ് സൈനിക മേധാവിയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുത്തു (രണ്ടു മാസത്തിനുള്ളിൽ അമേരിക്കയിലെ രണ്ടാം സന്ദർശനം). എന്നാൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇനിയും ട്രംപിനെ കണ്ടിട്ടില്ല.
അതേസമയം ട്രംപിനെ പ്രശംസിക്കുന്നവർക്ക് ഇപ്പോൾ നേട്ടമുണ്ടെങ്കിലും, അത് സ്ഥിരമായിരിക്കും എന്ന് ഉറപ്പില്ല. ഇന്ത്യയുടെ മോഡിയും ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും, ഇപ്പോൾ അവസ്ഥ മോശമാണ്. എന്നാൽ അത് പാകിസ്ഥാനും വ്യത്യസ്തമായിരിക്കും എന്ന് കരുതേണ്ട.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്