ഐഡഹോയിലെ ഷെരീഫിൻ്റെ ഡെപ്യൂട്ടി ട്രാഫിക് സ്റ്റോപ്പിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഡെപ്യൂട്ടി ടോബിൻ ബോൾട്ടർ ആണ് മരിച്ചത്.
ചാരനിറത്തിലുള്ള ഒരു വാഹനത്തിൽ എത്തിയാണ് വെടിവെച്ചത്. വെടിവെപ്പിന് ശേഷം 65 കാരനായ ഡ്രൈവർ ഓടിപ്പോയതായി കൗണ്ടി ഷെരീഫ് മാറ്റ് ക്ലിഫോർഡ് പറഞ്ഞു.
ബോൾട്ടർ വെടിയേറ്റ് വീഴുന്നത് കണ്ട ഒരു വ്യക്തി 911 എന്ന നമ്പറിൽ വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് മുൻപ് അദ്ദേഹം ബോൾട്ടറിന് സിപിആർ നൽകി. എങ്കിലും ബോയ്‌സിലെ സെൻ്റ് അൽഫോൻസസ് മെഡിക്കൽ റീജിയണൽ സെൻ്ററിൽ എത്തിച്ചപ്പോഴേക്കും ബോൾട്ടർ മരിച്ചിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒരു വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രദേശത്ത് നടത്തിയ പരിശോധനയിൽ പ്രതിയെന്ന് കരുതുന്ന ഒരാളെ വീടിന് പുറത്ത് കണ്ടെത്തിയതായി ബോയ്‌സ് പോലീസ് ചീഫ് റോൺ വിനെഗർ പറഞ്ഞു.
എന്നാൽ കീഴടങ്ങാൻ ഇയാൾ വിസമ്മതിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു, തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു.
ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന കൗണ്ടിയിലെ ആദ്യത്തെ ഷെരീഫ് ഡെപ്യൂട്ടി ആണ്. മുമ്പ് കാലിഫോർണിയയിലെ മെറിഡിയൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലും പ്ലസൻ്റ് ഹിൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി ടോബിൻ ബോൾട്ടറിൻ്റെ മരണത്തിൽ ഐഡഹോ ഗവർണർ ബ്രാഡ് ലിറ്റിൽ അനുശോചനം രേഖപ്പെടുത്തി. യുഎസിൻ്റെയും ഐഡഹോയുടെയും പതാകകൾ പകുതി താഴ്ത്തി കെട്ടാനും ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്