വാഷിംഗ്ടണ്‍: ഹഷ് മണി കേസിന്റെ വിചാരണയില്‍ സ്റ്റോമി ഡാനിയല്‍സിന്റെ വെളിപ്പെടുത്തലുകളില്‍ തളരാതെ പ്രസിഡന്റ് ജോ ബൈഡനെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ 'ലോകത്തെ നേരിട്ട് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്നു' എന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ മുന്‍ യുഎസ് പ്രസിഡന്റ് ആരോപിച്ചു. ഗാസയിലെ ഹമാസിന്റെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായ റഫയെ ആക്രമിക്കാന്‍ ഇസ്രായേലിന് യുഎസ് ആയുധം നല്‍കില്ലെന്ന ബൈഡന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ രൂക്ഷമായ പരാമര്‍ശം.
''വക്രബുദ്ധിക്കാരനായ ജോ ബൈഡന്‍, അറിഞ്ഞോ അറിയാതെയോ, ഗാസയിലെ ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പോരാടുന്ന ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് തടയുമെന്ന് പറഞ്ഞു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരെ ഹമാസ് കൊലപ്പെടുത്തി. അമേരിക്കക്കാരെയടക്കം അവര്‍ ബന്ദികളാക്കിയിരിക്കുന്നു, അഥവാ ബന്ദികള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍,'' ബൈഡന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ട്രംപ് എഴുതി.
''എന്നിട്ടും വക്രബുദ്ധിയായ ജോ ബൈഡന്‍ ഈ തീവ്രവാദികളുടെ പക്ഷം പിടിക്കുന്നു, നമ്മുടെ കോളേജ് കാമ്പസുകള്‍ പിടിച്ചെടുക്കുന്ന റാഡിക്കല്‍ ആള്‍ക്കൂട്ടത്തിന്റെ പക്ഷം ചേര്‍ന്നതുപോലെ. അദ്ദേഹത്തിന്റെ ഫണ്ടര്‍മാര്‍ അവര്‍ക്ക് ധനസഹായം നല്‍കുന്നു. ബൈഡന്‍ ദുര്‍ബലനും അഴിമതിക്കാരനും ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നേരിട്ട് നയിക്കുന്നയാളുമാണ്,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്‌നിലെ യുദ്ധം പോലെ ഇസ്രായേലിലെ ഈ യുദ്ധം, താന്‍ വൈറ്റ് ഹൗസിലുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ആരംഭിക്കില്ലായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. വളരെ വേഗം താന്‍ മടങ്ങിയെത്തുമെന്നും ഒരിക്കല്‍ കൂടി ശക്തിയിലൂടെ സമാധാനം കൈവരിക്കുമെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്