ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർക്കാരിന്റെ പുതിയ നീക്കം.
മുഖ്യമന്ത്രി വിജയ്യുടെ നിർദേശപ്രകാരമാണ് സർക്കാർ പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്. സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ 26 മേഖലകളിലൂടെ 21,515 ബസുകളാണ് സർവീസ് നടത്തുന്നത്. ബസുകളിൽ പാഴ്സൽ സർവീസ് ആരംഭിക്കുന്നതോടെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിലൂടെ കോർപറേഷനുകൾക്ക് ടിക്കറ്റിതര വരുമാനത്തിനുള്ള പുതുവഴി തുറക്കുമെന്നും സർക്കാർ കണക്കാക്കുന്നു.
മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെ സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് കീഴിലുള്ള മുഴുവൻ ബസുകളിലും കാർഗോ ട്രാൻസ്പോർട്ടേഷൻ സൗകര്യം ആരംഭിക്കും. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ബസുകളിൽ പ്രത്യേകം തയ്യാറാക്കിയ കാർഗോ കമ്പാർട്ട്മെൻ്റുകൾ ഗതാഗത വകുപ്പ് മന്ത്രി എ വിജയ് തമിഴൻ പാർത്ഥിപൻ പരിശോധിച്ചു.
കമ്പാർട്ട്മെൻ്റുകളുടെ രൂപകൽപനയിൽ ചില മാറ്റങ്ങൾ കൂടി വരുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡിപ്പോയുടെ പ്രവർത്തനം വിലയിരുത്തിയ മന്ത്രി, പുതിയതായി നിർമ്മിക്കുന്ന സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പാ - 2ൻ്റെ നിർമ്മാണ പുരോഗതിയും പരിശോധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
