കല്‍പ്പറ്റ: പ്രതികൂല കാലാവസ്ഥയും കനത്ത മഴമുന്നറിയിപ്പും കണക്കിലെടുത്ത് വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന് സെന്ററുകള്‍, മതപഠന ശാലകള്‍, കോച്ചിങ് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും മുന്‍നിശ്ചയിച്ച പ്രകാരം പ്രവര്‍ത്തിക്കാവുന്നതാണ്.
ജില്ലയില്‍ കനത്ത മഴയും റെഡ് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചു. മണ്ണിടിച്ചില്‍ ഭീഷണിയും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് താമരശ്ശേരി ചുരത്തിലും പാല്‍ചുരത്തിലും ശക്തമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരങ്ങളിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും, അടിയന്തര സാഹചര്യങ്ങളില്‍ മാത്രം അതീവ ജാഗ്രതയോടെ യാത്ര ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
സുരക്ഷ മുന്‍നിര്‍ത്തി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവയ്ക്ക് കീഴിലുള്ള ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
