ആലപ്പുഴ: അച്ഛൻ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കസ്റ്റഡിയിൽ. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്.
ജെസി മോളെയും ഭർത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിൽ പങ്കുണ്ടോയെന്ന സംശയത്തെ തുടർന്നാണ് നടപടി.
തിങ്കളാഴ്ച രാത്രിയാണ് ജാസ്മിൻ (29) കൊല്ലപ്പെട്ടത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്.
മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി.
ജാസ്മിൻ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തിൽ ജെസിമോൾക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഓപ്പറേഷൻ എപ്പിക് ഫ്യൂറി; ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കണക്കുകൾ പെൻ്റഗൺ
അപ്പോളോ 13 റെക്കോർഡ് തകർത്തു; ചരിത്രമെഴുതി നാസയുടെ ആർട്ടെമിസ് 2 ചന്ദ്രദൗത്യം ഭൂമിയിൽ
ലോകാവസാനത്തിന്റെ വിമാനം പറന്നുയർന്നു; ആണവ യുദ്ധത്തിന്റെ കമാൻഡ് സെന്ററിന് മുകളിൽ ട്രംപിന്റെ 'ഡൂംസ്ഡേ
ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത