എപ്സ്റ്റീൻ ഫയൽ വിവാദം; ഗോൾഡ്മാൻ സാച്ചസിലെ ഉന്നത അഭിഭാഷക കാത്തി റൂംലർ രാജിവച്ചു

FEBRUARY 12, 2026, 10:34 PM

ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടതിനെത്തുടർന്ന്, ഗോൾഡ്മാൻ സാച്ചസിലെ ചീഫ് ലീഗൽ ഓഫീസറും ജനറൽ കൗൺസിലറുമായ കാത്തി റുമ്‌ലർ രാജിവെച്ചു. 

ജൂൺ 30-നാണ് രാജി പ്രാബല്യത്തിൽ വരിക. എപ്സ്റ്റീനുമായുള്ള അടുപ്പം  സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ കുറച്ചു ആഴ്ചകളായി പുറത്തുവന്നതിന് പിന്നാലെയാണ് റുമ്‌ലറുടെ തീരുമാനം. താനും എപ്സ്റ്റീനും തമ്മിൽ പ്രൊഫഷണൽ ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് റുമ്‌ലറും അവരുമായി അടുത്ത വൃത്തങ്ങളും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

"ആറ് വർഷം മുമ്പ് ഗോൾഡ്മാൻ സാച്ചസിൽ ചേർന്നത് മുതൽ, സ്ഥാപനത്തിന്റെ നിയമപരവും പ്രശസ്തിയുമായി ബന്ധപ്പെട്ടതും നിയന്ത്രണപരവുമായ കാര്യങ്ങൾ മേൽനോട്ടം വഹിക്കാനും, ശക്തമായ റിസ്ക് മാനേജ്മെന്റ് വർദ്ധിപ്പിക്കാനും, സത്യസന്ധത ഉയർത്തിപ്പിടിക്കാനും സാധിച്ചത് വലിയൊരു പദവിയായി കരുതുന്നു," റുമ്‌ലർ സിഎൻഎന്നിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.ഗോൾഡ്മാൻ സാച്ചസിന്റെ താൽപ്പര്യങ്ങൾക്കാണ് ഞാൻ മുൻഗണന നൽകുന്നത്. ജൂൺ 30-ഓടെ സ്ഥാനം ഒഴിയാനുള്ള എന്റെ തീരുമാനം ഡേവിഡ് സോളമനെ അറിയിച്ചിട്ടുണ്ട്,"  റുമ്‌ലർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

റൂംലറുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി ഗോൾഡ്മാൻ സാച്ചസ്  സിഇഒ ഡേവിഡ് സോളമൻ വ്യക്തമാക്കി. "കാത്തി മികച്ചൊരു ജനറൽ കൗൺസിലറായിരുന്നു. കമ്പനി നേരിട്ട നിരവധി നിയമപരമായ വെല്ലുവിളികളിൽ അവർ നൽകിയ സംഭാവനകൾക്കും ഉപദേശങ്ങൾക്കും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു," സോളമൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam