നാഷ്‌വിൽ (ടെന്നസി): 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ റെക്കോർഡ് തോതിൽ അണിനിരത്തണമെന്ന് മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വോട്ടവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ വൻതോതിലുള്ള ജനപങ്കാളിത്തം അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.
നാഷ്‌വില്ലിൽ നടന്ന നാഷണൽ അർബൻ ലീഗിന്റെ വാർഷിക സമ്മേളനത്തിലാണ് ഹാരിസിന്റെ ആഹ്വാനം.
വോട്ടർ പട്ടികയിൽ പേരുകൾ കൃത്യമാണോയെന്ന് പരിശോധിക്കാനും പോളിംഗ് സ്റ്റേഷനുകൾ ഉറപ്പുവരുത്താനും ഹാരിസ് ആഹ്വാനം ചെയ്തു.
വോട്ടർമാരെ ബുദ്ധിമുട്ടിക്കാൻ ചില അധികാരികൾ ശ്രമിക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി.
2026ലെ ഇടക്കാല തിരഞ്ഞെടുപ്പിലാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും, 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഹാരിസ് വ്യക്തമാക്കി.
യു.എസ് സുപ്രീം കോടതി വികസിപ്പിക്കുക, ഇലക്ടറൽ കോളേജിൽ പുനഃപരിശോധന നടത്തുക, പ്യൂർട്ടോ റിക്കോയ്ക്കും വാഷിംഗ്ടൺ ഡി.സി.ക്കും സംസ്ഥാന പദവി നൽകുക തുടങ്ങിയ പുരോഗമനപരമായ നിർദ്ദേശങ്ങളെയും അവർ പിന്തുണച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
