സ്വന്തം മണ്ണില്‍ ഒരുക്കിയ കെണി അറിയാതെ ഇറാന്‍; മൊസാദ് ലക്ഷ്യംകണ്ടത് ഇങ്ങനെ!

JUNE 14, 2025, 8:48 PM

ഇറാനിയന്‍ ഉന്നത കമാന്‍ഡര്‍മാരോടൊപ്പം പ്രധാന ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അപ്രതീക്ഷിത ആക്രമണം നടത്താന്‍ മൊസാദില്‍ നിന്നുള്ള ഇസ്രായേലി രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുമ്പേ ഇറാനിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇസ്രായേല്‍ വ്യോമസേന ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പുറമേ, ഇറാനുള്ളില്‍ നിരവധി രഹസ്യ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദ് നേതൃത്വം നല്‍കിയതായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ടര്‍ ബരാക് റാവിദ് എക്സില്‍ പറഞ്ഞു.

2010 ല്‍ ഇറാനെതിരെ നിര്‍ത്തലാക്കപ്പെട്ട ഇസ്രായേലി ആക്രമണം ആസൂത്രണം ചെയ്യാന്‍ സഹായിച്ചതായി പറയുന്ന മുന്‍ മൊസാദ് ഉദ്യോഗസ്ഥനായ ഒഡെഡ് ഐലാമിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്, കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലെ ടെക്‌റ്റോണിക് മാറ്റങ്ങള്‍ക്ക് ശേഷം, ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാനുള്ള അവസാന അവസരമാണിതെന്ന് നെതന്യാഹു ശക്തമായി വിശ്വസിക്കുന്നു എന്നാണ്. മാത്രമല്ല മധ്യ ഇറാനിലേക്ക് രഹസ്യമായി കൃത്യതയുള്ള ആയുധങ്ങള്‍ കൊണ്ടുവരാനും ഇസ്രായേലി ഏജന്റുമാര്‍ക്ക് കഴിഞ്ഞു. അതുവഴി രാജ്യത്തിനുള്ളില്‍ നിന്ന് ആക്രമണങ്ങള്‍ നടത്താനും ടെഹ്റാനിലെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യം വയ്ക്കാനും അവര്‍ക്ക് സാധിച്ചു.

'റൈസിംഗ് ലയണ്‍' എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ദൗത്യം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് ഏകോപിത ആക്രമണങ്ങളിലൂടെയാണ് നടപ്പിലാക്കിയത്. ഓരോന്നും വ്യത്യസ്ത ഇറാനിയന്‍ സൈനിക ആസ്തികളിലും പ്രതിരോധ സംവിധാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് ദി പോസ്റ്റിനോട് സംസാരിച്ച ഒരു ഇസ്രായേലി സുരക്ഷാ സ്രോതസ്സ് വെളിപ്പെടുത്തി. 

ഇറാനിലേക്ക് 200 ഓളം യുദ്ധവിമാനങ്ങളാണ് ഇസ്രയേല്‍ തൊടുത്തത്. മൊസാദ് മാസങ്ങള്‍ മുന്‍പേ അവിടെയെത്തി താവളങ്ങളൊരുക്കിയിരുന്നു. ഇറാനില്‍വച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് മൊസാദ് ആണെന്ന് വ്യക്തമായിട്ടും സ്വന്തം മണ്ണില്‍ മൊസാദ് ഒരുക്കിയ ആക്രമണപദ്ധതി മുന്‍കൂട്ടി അറിയാന്‍ ഇറാന് കഴിഞ്ഞില്ല. തിങ്കളാഴ്ച തന്നെ ആക്രമണത്തിന്റെ സമയം നിശ്ചയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ മൊസാദിന് അന്തിമ അനുമതി ലഭിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്റെ ആണവ സൈനിക കേന്ദ്രങ്ങള്‍ വ്യോമസേന ആക്രമിച്ചപ്പോള്‍ സൈനിക നേതൃത്വത്തെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിടുകയായിരുന്നു മൊസാദ്. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒളിപ്പിച്ച വാഹനങ്ങളില്‍ നിന്നാണ് തൊടുത്തത്.

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുക, വ്യക്തികളെ കൃത്യതയാര്‍ന്ന ആക്രമണത്തിലൂടെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. മാസങ്ങളെടുത്ത് പല ഭാഗങ്ങളായി ഇറാനിലെത്തിച്ച ആയുധങ്ങള്‍ അവിടെവച്ച് കൂട്ടിച്ചേര്‍ത്ത് വിന്യസിക്കുകയായിരുന്നു. 2 മൊസാദ് കമാന്‍ഡോകള്‍ ആയുധങ്ങള്‍ സജ്ജമാക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇക്കാര്യം മാത്രം പറയാതെ മന്ത്രിമാര്‍ പത്രസമ്മേളനങ്ങള്‍ നടത്തിയതും ശ്രദ്ധ മാറ്റാനായിരുന്നു. കൂടാതെ ഇറാനും യുഎസുമായുള്ള ചര്‍ച്ചകളില്‍ സമ്മര്‍ദം ചെലുത്താനുള്ള തന്ത്രമായി യുദ്ധ സൂചനകളെ ഇറാന്‍ തള്ളിയത് ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമാക്കി. അതേസമയം ഇറാനിയന്‍ ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും കൊലപാതകത്തെ രാഷ്ട്ര ഭീകരത പ്രവൃത്തിയെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്. അത് തിരിച്ചടിക്കാനുള്ള അവസരമായി അദ്ദേഹം വിലയിരുത്തുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam