സ്‌കോട്ട്‌ലൻണ്ട് : സ്‌കോട്ട്‌ലൻഡിൽ ഹെയർ ഡ്രയറിൽ നിന്നുള്ള കനത്ത ചൂടേറ്റ് മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
28 വയസ്സുള്ള കോർറ്റ്‌നി ഗാർട്ട്‌ഷോർ, 2023 സെപ്തംബറിൽ അവളുടെ 3 മാസം പ്രായമുള്ള മകൾ ഡാളിയറോസ് മരിച്ച സംഭവത്തിൽ കുറ്റവിമുക്ത ഹോമിസൈഡിന് കുറ്റവിമുക്തരാണെന്ന് ആബ്രിഡിൻ, സ്‌കീഹേമിറിലെ ട്രയൽ കഴിഞ്ഞ്, സ്‌കോട്ട്‌ലൻണ്ട് പോലീസ് ജൂലൈ ,16ന് അറിയിച്ചു.
2023 സെപ്തംബർ 30ന് സ്‌കോട്ട്‌ലൻഡിലെ പീറ്റർഹെഡിലായിരുന്നു സംഭവം. കോർട്ട്‌നി ഓൺ ചെയ്ത ഹെയർ ഡ്രയറിൽ നിന്നുള്ള കനത്ത ചൂടേറ്റ് ഡാലിയറോസ് എന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിന്റെ 18 ശതമാനത്തോളം ഭാഗം പൊള്ളലേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
കുഞ്ഞ് ബോധരഹിതയായി നീലനിറത്തിൽ കിടക്കുന്നത് കണ്ട് കോർട്ട്‌നി തന്നെയാണ് അടിയന്തര വിഭാഗത്തെ വിവരമറിയിച്ചത്. എന്നാൽ സംഭവസ്ഥലത്തു വച്ചുതന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ 2023 നവംബറിലാണ് കോർട്ട്‌നിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
'കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടവരാണ്. സ്വന്തം മാതാപിതാക്കളുടെ കൈകളാൽ ഒരു കുഞ്ഞ് കൊല്ലപ്പെടുന്നത് അങ്ങേയറ്റം ദാരുണവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യമാണ്.'
ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ജെയിംസ് കാലൻഡർ, സ്‌കോട്ട്‌ലൻഡ് പൊലീസ് അറിയിച്ചു
കോടതിയിൽ കുറ്റപത്രം വായിച്ചകേട്ടയുടൻ പ്രതിയായ കോർട്ട്‌നി പൊട്ടിക്കരഞ്ഞു. ഈ കേസിൽ ഓഗസ്റ്റ് 14ന് കോടതി ശിക്ഷ വിധിക്കും.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
