ഇറാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ കിക്ക്‌ബോക്‌സിങ് താരം ബെന്യാമിൻ നഘ്ദിയുടെ ജീവൻ രക്ഷിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം അഭ്യർത്ഥിച്ച് സഹോദരൻ ആറശ് നഘ്ദി.
ജനുവരിയിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാരോപിച്ചാണ് 26 കാരനായ ബെന്യാമിന് വധശിക്ഷ വിധിച്ചത്.
എന്നാൽ ആത്മരക്ഷാർത്ഥമാണ് അവൻ പ്രതിരോധിച്ചതെന്നും രാഷ്ട്രീയ താത്പര്യങ്ങളില്ലാത്തവനാണെന്നും കുടുംബം പറയുന്നു.
ശിക്ഷ നടപ്പാക്കുന്നത് തടയാൻ ട്രംപ് അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ കണ്ണീരോടെയുള്ള അപേക്ഷ.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
