ദില്ലി : അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ ഉറച്ച് ദല്ലാൾ ടി ജി നന്ദകുമാർ. അനിൽ ആന്റണി നിയമപരമായി നീങ്ങിയാൽ നടപടി നേരിടാൻ തയ്യാറാണ്. പണം നൽകിയ താനും സ്വീകരിച്ച അനിൽ ആന്റണിയും നിയമത്തിന് മുന്നിൽ തെറ്റുകാരാണ്.
അത് തെളിയിക്കുമെന്നും നന്ദകുമാർ പറഞ്ഞു. അനിൽ നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗൺസിലിന്റെ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കൈയ്യിലുണ്ടെന്നും തനിക്ക് അനിൽ തന്ന വിസ്റ്റിങ് കാർഡുണ്ടെന്നും നന്ദകുമാർ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്റ്റാന്റിങ് കൗൺസിൽ ഇന്റർവ്യൂ കോൾ ലെറ്ററും ഫോൺ രേഖകളും ചില ഫോട്ടോകളും നന്ദകുമാർ പുറത്ത് വിട്ടു.
ആൻഡ്രൂസ് ആന്റണിയാണ് അനിൽ ആൻ്റണിയുടെ പുതിയ ദല്ലാളെന്ന് മോദിയും ആൻഡ്രൂസും അനിൽ ആന്റണിയും ചേർന്നുളള ഫോട്ടോ പുറത്ത് വിട്ട് നന്ദകുമാർ പറഞ്ഞു.
26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാക്കി തെളിവുകൾ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ സാക്ഷിയാവുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. അനിൽ തെറ്റുകാരനാണ് എന്ന് ഒരു കോൺഗ്രസ് നേതാവും പോലും ഇതുവരെ പറഞ്ഞിട്ടില്ല. എ കെ ആന്റണിയുടെ മകൻ ആയതുകൊണ്ടാണ് ആരും ഒന്നും പറയാത്തതെന്നും നന്ദകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്