വിവാഹമോചനത്തിന് ശേഷം ജീവനാംശം കൊണ്ട് ജീവിക്കാമെന്ന് കരുതുന്ന നിലപാട് തെറ്റ്; നിർണായക തീരുമാനവുമായി ഹൈക്കോടതി 

FEBRUARY 13, 2025, 1:22 AM

ഭുവനേശ്വര്‍: വിദ്യാഭ്യാസമുണ്ടായിട്ടും വിവാഹമോചനത്തിന് ശേഷം ജീവനാംശം കൊണ്ട് ജീവിക്കാമെന്ന് കരുതുന്ന നിലപാട് തെറ്റാണെന്ന് വ്യക്തമാക്കി ഒഡീഷ ഹൈക്കോടതി. സ്വന്തം കാലില്‍ നില്‍ക്കാനും ജോലിക്ക് പോകാനും പ്രാപ്തരായ സ്ത്രീകള്‍ ആ പാത തിരഞ്ഞെടുക്കണമെന്നും ജീവനാംശം വാങ്ങിക്കാമെന്ന വ്യാമോഹം ഒഴിവാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന യുവതിക്ക് ജീവനാംശമായി മാസം 8000 രൂപ വിധിച്ച കുടുംബ കോടതി ഉത്തരവ് തള്ളിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഗൗരിശങ്കര്‍ സതപതി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക വിധി. 

അതേസമയം വിദ്യാഭ്യാവസും പ്രവര്‍ത്തിപരിചയവും ഉണ്ടായിട്ടും ജോലിക്ക് ശ്രമിക്കാതിരിക്കുന്ന വ്യക്തിയാണ് കേസിലെ യുവതി. ഇത്തരക്കാരെ കോടതിയോ നിയമമോ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്വന്തം കാലില്‍ നില്‍ക്കാനോ ഉപജീവനത്തിനോ സാധിക്കാത്ത സ്ത്രീകള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിലേക്ക് കൈത്താങ്ങായാണ് ജീവനാംശം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam