പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റാണ് ഇന്ത്യൻ റിഫൈനറികൾക്ക് അനുകൂലമായ ഈ പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം 2026 മാർച്ച് 5 മുതൽ കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിതരണത്തിനും വിൽപ്പനയ്ക്കും ഏപ്രിൽ 3 വരെ അനുമതിയുണ്ടാകും
. വിവിധ ഉപരോധങ്ങൾ കാരണം കടലിൽ തടഞ്ഞുവെച്ചിരുന്ന കപ്പലുകളിലെ ഇടപാടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇറാൻ ആഗോള ഊർജ്ജമേഖലയിൽ സൃഷ്ടിക്കുന്ന സമ്മർദ്ദം ലഘൂകരിക്കാനാണ് ഈ നീക്കമെന്നും, ഈ ഹ്രസ്വകാല നടപടി റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടം നൽകില്ലെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യ തങ്ങളുടെ പ്രധാന പങ്കാളിയാണെന്നും ഭാവിയിൽ യുഎസ് എണ്ണയുടെ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കോട്ട് ബെസ്സെന്റ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
