ധാക്ക: ബംഗ്ലാദേശിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) വിജയം. 2024-ലെ ജൂലൈ റെവല്യൂഷനെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.
കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 185 സീറ്റുകളിൽ ബിഎൻപി വിജയിച്ചു. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട്ട് ചെയ്യുന്നു.
ജമാഅത്ത് മുന്നണി 56 സീറ്റുകളിലാണ് വിജയിച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി ചെയർമാനുമായ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്മാൻ തിരിച്ചെത്തിയത്.
അഭിപ്രായ സർവേകളിലും താരിഖിനാണ് മുൻതൂക്കം. ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് അകറ്റി നിർത്തപ്പെട്ട തന്റെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന 60 കാരനായ താരിഖ് റഹ്മാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദിവസം 435 ദശലക്ഷം ഡോളർ നഷ്ടം; അമേരിക്കൻ ഉപരോധം ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു
സമാധാന ചർച്ചകൾക്ക് തടസ്സമാകേണ്ട; ഹോർമുസ് കടലിടുക്കിലെ കപ്പൽ നീക്കം താൽക്കാലികമായി നിർത്താൻ ഇറാൻ
റഷ്യയ്ക്കെതിരെ പൊരുതാൻ ജർമ്മനിയുടെ കൂറ്റൻ സഹായം; ഡ്രോണുകൾക്കായി യുക്രെയ്നുമായി പ്രതിരോധ കരാർ ഒപ്പിട്ടു
ഇറാൻ യുദ്ധം വിമാന ഇന്ധനത്തിന് ക്ഷാമമുണ്ടാക്കുന്നു; അടിയന്തര ഇടപെടലിന് ആവശ്യപ്പെട്ട് യൂറോപ്യൻ വിമാനക്കമ്പനികൾ