ഒന്നും രണ്ടുമല്ല, മൂന്ന് മാസത്തിനിടെ ഇത് നാലാം വട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നത്. ഇന്ന് നാലാം വരവ് കൊച്ചി വഴി ആലത്തൂരും ആറ്റിങ്ങലുമായിരുന്നു ലക്ഷ്യം. കഴിഞ്ഞ മാസം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. നിരന്തരമുള്ള സന്ദര്‍ശനം മോദി ദക്ഷിണേന്ത്യയില്‍ രണ്ടാം സീറ്റില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യം, ജനുവരി മൂന്നിന് തൃശൂരില്‍ മഹിളാ സംഗമത്തില്‍ പങ്കെടുക്കാനാണ് മോദി ആദ്യമെത്തിയത്. പിന്നീട് ജനുവരി 16 നും 17നും കൊച്ചിയിലും ഗുരുവായൂരും പരിപാടികളില്‍ പങ്കെടുത്തു. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതും ഈ വരവിനായിരുന്നു.
പിന്നീട് തിരുവനന്തപുരത്താണ് മോദിയെത്തിയത്. കേരള ബിജെപി മോദിയില്‍ സകലപ്രതീക്ഷകളും അര്‍പ്പിക്കുമ്പോഴായിരുന്നു തലസ്ഥാനത്തേക്കുളള മോദിയുടെ വരവ്. തലസ്ഥാനത്ത് റോഡ് ഷോ അടക്കമുള്ള വലിയ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തലസ്ഥാനത്തെ മഹാസമ്മേളനത്തില്‍ മോദിയുടെ ചില വമ്പന്‍ പ്രഖ്യാപനങ്ങളും കേരളം കണ്ടു. മോദിയുടെ വരവോട് കൂടി കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയിലാണ്. കേരളം വീണ്ടുമൊരു നരേന്ദ്ര മോദി മിന്നലാക്രമണത്തിന് ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് സീസണിലെ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ ഇന്നത്തെ വരവും ചില ലക്ഷ്യങ്ങളോടെയാണ്.
കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി വി.കെ ശ്രീകണ്ഠനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനുമെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിനെയാണ് പാലക്കാട് രംഗത്തിറക്കിയിരിക്കുന്നത്. പാലക്കാട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാനായിരുന്ന കൃഷ്ണകുമാര്‍ 2019-ല്‍ മത്സരിച്ച് 218,000 വോട്ടുകള്‍ നേടിയിരുന്നു. ആര്‍എസ്എസ് കേഡറിലെ ഒരു വിഭാഗം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണെന്ന് കരുതുന്ന സാഹചര്യത്തില്‍, മോദിയുടെ സന്ദര്‍ശനം കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് ഭാഗ്യം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
കേരളത്തിലെ പ്രധാനമന്ത്രി മോദിയുടെ ആദ്യ റൗണ്ട് പ്രചാരണം കേഡറിലെ നിഷ്‌ക്രിയ വിഭാഗങ്ങളെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിച്ചെന്നും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ബിജെപിയെ സംസ്ഥാന ഘടകത്തിനുള്ളില്‍ ഐക്യം സ്ഥാപിക്കാന്‍ സഹായിച്ചെന്നുമാണ് ബിജെപി കേരള ഘടകം വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് പാലക്കാട്ട് ശക്തമായ അടിത്തറയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 218,000 വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഇത്തവണ സീറ്റ് നേടാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കേരളത്തില്‍ ലോക്സഭാ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്ന ബിജെപി ഇതിനോടകം തന്നെ ഭവന സന്ദര്‍ശനവും ആരംഭിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രചാരണം പ്രാഥമികമായി കേന്ദ്രീകരിക്കുന്നത് പ്രധാനമന്ത്രിയുടെ സംസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദുരുപയോഗം ആരോപിക്കപ്പെടുന്ന ഉറപ്പുകള്‍ക്കുമാണ്.
തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍, പാലക്കാട് സീറ്റുകളില്‍ ബിജെപിയുടെ വിജയമോഹത്തെയാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. ബിജെപിയും സിപിഐഎമ്മും സഖ്യകക്ഷികളാണ്. പാലക്കാട്ട് തങ്ങള്‍ക്ക് ശക്തവും മെച്ചപ്പെട്ടതുമായ അടിത്തറയുണ്ട്. കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലാണ് മത്സരം. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രചാരണ സമിതി തലവന്‍ രമേശ് ചെന്നിത്തല തന്നെ തുറന്നടിച്ചിരുന്നു.
പാലക്കാട് പോലെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ മത്സരിപ്പിച്ച പത്തനംതിട്ടയിലും ബിജെപി വെല്ലുവിളി നേരിടുന്നുണ്ട്. ബിജെപിയില്‍ ചേര്‍ന്ന മുന്‍ നിയമസഭാംഗം പി.സി ജോര്‍ജും ചില പ്രാദേശിക പാര്‍ട്ടി നേതാക്കളും അനിലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണി, എ.കെ ആന്റണിയുടെ വിശ്വസ്തന്‍, സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ തോമസ് ഐസക്ക് എന്നിവരെയാണ് അനില്‍ നേരിടുന്നത്. മൂന്ന് രാഷ്ട്രീയ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ കത്തോലിക്കരായ കേരളത്തിലെ ഏക മണ്ഡലമാണ് പത്തനംതിട്ട എന്ന പ്രത്യേകതയും ഈ മണ്ഡലത്തിന് ഉണ്ട്. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 207,000 വോട്ടുകള്‍ നേടിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 2018-19 ശബരിമല പ്രതിഷേധത്തിന് ശേഷം പാര്‍ട്ടിക്ക് അനുകൂലമായി ലഭിച്ച ഏറ്റവും ഉയര്‍ന്ന വോട്ടാണിത്.
ഈ വര്‍ഷം, മോദി ഇതിനകം നാല് തവണ കേരളം സന്ദര്‍ശിച്ചു. ഓരോ തവണയും വന്‍ പ്രതികരണത്തിനും പ്രചാരണത്തിനുമാണ് പ്രവര്‍ത്തകര്‍ തിരികൊളുത്തിയത്. ജനുവരി മൂന്നിന് തൃശ്ശൂരില്‍ ആയിരക്കണക്കിന് സ്ത്രീകളെ അഭിസംബോധന ചെയ്ത് റോഡ്‌ഷോയും നടത്തിയിരുന്നു. ജനുവരി 16 ന് നടനും ബിജെപിയുടെ തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഫെബ്രുവരി 27 ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള മോദിയുടെ സന്ദര്‍ശനവും, ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ പര്യവേഷണമായ ഗഗന്‍യാന്‍ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികളെ അദ്ദേഹം ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തതുമെല്ലാം മോഡി ഗ്യാരണ്ടി മലയാളികള്‍ക്ക് മുന്നില്‍ അടിവരയിട്ട് വ്യക്തമാക്കാനാണ് എന്നത് പകല്‍ പോലെ സത്യമാണ്.
കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സ്ഥാനാര്‍ഥികളാകുന്ന ആറ്റിങ്ങലിലും തിരുവനന്തപുരത്തും മോദി സന്ദര്‍ശനം നടത്തുന്നതിലൂടെ പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും കേരള ബിജെപി ഉള്‍പ്പടെയുള്ളവര്‍ അവകാശപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം രേഖപ്പെടുത്താന്‍ തങ്ങള്‍ വാതുവെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തിരുവനതപുരവും തൃശൂരുമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ സര്‍വ്വശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിക്കടിയുള്ള കേരള സന്ദര്‍ശനം. നടനും രാഷ്ട്രീയ നേതാവുമായ മുന്‍ രാജ്യസഭാ എംപി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും ജനുവരി 17ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
മോദിയുടെ കേരളാ സന്ദര്‍ശനം കേരളത്തിന്റെ വികസനത്തിനുള്ള മോദിയുടെ ഉറപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് അന്നേ വ്യക്തമാക്കിയിരുന്നു. തൃശൂരിലെ റോഡ് ഷോയിലും തുടര്‍ന്നുള്ള പൊതുപ്രസംഗത്തിലും, കേരളത്തിന് നേട്ടമുണ്ടാക്കിയ തന്റെ സര്‍ക്കാരിന്റെ ക്ഷേമ-വികസന സംരംഭങ്ങളുടെ പരമ്പരകള്‍ പട്ടികപ്പെടുത്തിക്കൊണ്ടാണ് 'മോദിയുടെ ഗ്യാരണ്ടി' എന്ന ടാഗ് ലൈന്‍ ഉയര്‍ത്തിക്കാട്ടിയത്. സ്ത്രീകളേയും യുവാക്കളേയും കൈയിലെടുക്കാനുള്ള പ്രധാന മന്ത്രിയുടെ പ്രത്യേക കഴിവും കുറിക്കുകൊള്ളുന്ന വാക്ചാതുര്യവും കൊണ്ട് മലയാളിയുടെ ഹൃദയത്തില്‍ തന്റെ ഗ്യാരണ്ടി ഊട്ടിഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ തന്ത്രപരമായ ശ്രമം. അത് എത്രമാത്രം ഫലവത്തായി എന്നത് വഴിയേ അറിയാം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1