ഏറ്റവും ചൂടേറിയ മാസമായി മാറിയിരിക്കുകയാണ് മാര്‍ച്ച്. താപനില രേഖപ്പെടുത്താന്‍ ആരംഭിച്ചതിന് ശേഷമുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഓരോ മാസവും ചൂട് പുതിയ റെക്കോര്‍ഡുകളാണ് കൈവരിച്ചതെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍ നിക്കസ് കാലാവസ്ഥ നിരീക്ഷണ ഏജന്‍സി വ്യക്തമാക്കുന്നു.
വ്യാവസായിക കാലഘട്ടത്തിന് മുന്‍പുള്ള 1850-1900 കാലയളവിനെ ആസ്പദമാക്കിയാണ് താപനില വര്‍ദ്ധന പറയുന്നത്. ഈ കാലഘട്ടത്തിനേക്കാള്‍ ശരാശരി 1.58 ഡിഗ്രിയാണ് കഴിഞ്ഞ ഒരു വര്‍ഷ കാലത്തിനിടെ കൂടിയതെന്നാണ് കണക്ക്. കാലാവസ്ഥ അതിവേഗത്തിലാണ് മാറ്റത്തിന് വിധേയമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള ശരാശരി താപനില വര്‍ദ്ധന വ്യാവസായിക കാലഘട്ടത്തിന് മുന്‍പുള്ള നിലയേക്കാള്‍ 1.5 ഡിഗ്രിയില്‍ കൂടാതെ നോക്കണമെന്നായിരുന്നു 2015-ലെ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ പ്രഖ്യാപിച്ചത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ഒരു വര്‍ഷത്തിനിടെ ഈ പരിധി മറികടന്നേക്കുമെന്നാണ് വിലയിരുത്തുന്നത്. കാലാവസ്ഥ വ്യതിയാനവും സമുദ്ര താപനില കൂട്ടുന്ന എല്‍ നിനോ പ്രതിഭാസവുമാണ് ചൂട് കൂടുന്നതിന് കാരണമായിരിക്കുന്നത്.
പാരീസ് ഉടമ്പടി
പാരീസ് ഉടമ്പടി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിയമപരമായ അന്തര്‍ദേശീയ ഉടമ്പടിയാണ്. 2015 ഡിസംബര്‍ 12 ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ 196 കക്ഷികള്‍ ഇത് അംഗീകരിച്ചു. 2016 നവംബര്‍ 4 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
'ആഗോള ശരാശരി താപനിലയിലെ വര്‍ദ്ധനവ് മികച്ച രീതിയില്‍ നിലനിര്‍ത്തുക' എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നിരുന്നാലും, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈയടുത്ത വര്‍ഷങ്ങളില്‍ ലോക നേതാക്കള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ സൂചിപ്പിക്കുന്നത് 1.5 ഡിഗ്രി സെല്‍ഷ്യസ് പരിധി കടക്കുന്നത് കൂടുതല്‍ കഠിനമായ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങള്‍ അഴിച്ചുവിടുമെന്നാണ്.
ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍, ഹരിതഗൃഹ വാതക ഉദ്വമനം 2025-ന് മുമ്പായി ഏറ്റവും ഉയര്‍ന്ന നിലയിലാവുകയും 2030-ഓടെ 43% കുറയുകയും വേണം.
പാരീസ് ഉടമ്പടി ബഹുമുഖ കാലാവസ്ഥാ വ്യതിയാന പ്രക്രിയയിലെ ഒരു നാഴികക്കല്ലാണ്. കാരണം ആദ്യമായി ഒരു ബൈന്‍ഡിംഗ് ഉടമ്പടിയില്‍ എല്ലാവരേയും കൊണ്ടുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും അതിന്റെ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടാനും രാജ്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്നു. ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രത്തെ അടിസ്ഥാനമാക്കി പാരീസ് ഉടമ്പടി നടപ്പിലാക്കുന്നതിന് സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനം ആവശ്യമാണ്.
സമുദ്രങ്ങളുടെ ചൂട് കൂടുമ്പോള്‍ ബാഷ്പീകരണ തോത് കൂടും. ഇതനുസരിച്ച് അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കും. സമുദ്ര താപനില ഒരു ഡിഗ്രി വരെ ഉയര്‍ന്നാല്‍ ഏഴ് ശതമാനത്തിലധികം നീരാവി അന്തരീക്ഷത്തിലുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
2023-ല്‍ ഉഷ്ണ തരംഗങ്ങള്‍ സമുദ്രങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും മഞ്ഞുരുകലും റെക്കോര്‍ഡിലെത്തിയിരുന്നു. ഈ വര്‍ഷാദ്യത്തില്‍ എല്‍ നിനോ പ്രതിഭാസം ആഗോളവ്യാപകമായി ചൂട് കൂടാന്‍ കാരണമായി. ഇതിന്റെ തോത് നിലവില്‍ കുറയുകയാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പുറന്തള്ളലും ചൂടേറാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1