മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിന്റെ മകനെ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ ശനിയാഴ്ച തടഞ്ഞുനിർത്തി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു.
ഷോപ്പിംഗിന് ശേഷം മടങ്ങും വഴിയാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർ മകനെ തടഞ്ഞത്. മകൻ തന്റെ പാസ്‌പോർട്ട് ഐഡി കാണിച്ചതിനെ തുടർന്ന് ICE ഉദ്യോഗസ്ഥർ വിട്ടയച്ചതായി ഒമർ പറഞ്ഞു.
'അവൻ എപ്പോഴും പാസ്‌പോർട്ട് കൈയിൽ കരുതുന്നുണ്ട്,' ഒമർ കൂട്ടിച്ചേർത്തു. അടുത്തിടെ മിനസോട്ടയിലെ ട്വിൻ സിറ്റീസിൽ രേഖകളില്ലാത്ത സോമാലിയൻ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഫെഡറൽ ഏജന്റുമാരുടെ ഇടപെടൽ വർധിച്ചിരുന്നു.
തന്റെ മകനെ തടഞ്ഞത് വംശീയ പ്രൊഫൈലിംഗിന്റെ ഭാഗമാണെന്നും, 'സോമാലിയൻ രൂപത്തിലുള്ള, രേഖകളില്ലാത്ത ചെറുപ്പക്കാരെയാണ് അവർ തിരയുന്നത്' എന്നും ഒമർ ആരോപിച്ചു.
സോമാലിയൻ ജനതയെക്കുറിച്ച് പ്രസിഡന്റ് ട്രംപ് നടത്തിയ വർണ്ണവിവേചനപരമായ പരാമർശങ്ങൾ കാരണമാണ് ഈ നടപടികൾ വർദ്ധിച്ചതെന്നും അവർ പറഞ്ഞു.
ഏജന്റുമാർ 'പ്രകടമായ വംശീയ പ്രൊഫൈലിംഗും' 'അനാവശ്യമായ ബലപ്രയോഗവും' നടത്തുന്നുവെന്ന് കാണിച്ച് ഇൽഹാൻ ഒമർ വെള്ളിയാഴ്ച യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് കത്തയച്ചിരുന്നു.
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ സോമാലിയൻ ജനസംഖ്യയുള്ളത് മിനസോട്ടയിലാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
