ഐ.പി.എൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ്. ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ 32 പന്തിൽ 89 റൺസ് നേടിയതോടെയാണ് ഹെഡ് രണ്ടാമതെത്തിയത്. ഇന്ന് ആറ് സിക്‌സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഐപിഎല്ലിൽ ആറ് ഇന്നിംഗ്‌സുകൾ മാത്രം കളിച്ച ഹെഡിന് ഇപ്പോൾ 324 റൺസുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്‌ട്രൈക്ക് റേറ്റും ഓസ്‌ട്രേലിയൻ താരത്തിനുണ്ട്.
ഏഴ് മത്സരങ്ങളിൽ നിന്ന് 361 റൺസ് നേടിയിട്ടുള്ള റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു ഓപ്പണർ വിരാട് കോഹ്ലിയാണ് ഒന്നാമത്. 72.20 ശരാശരിയുണ്ട് കോഹ്ലിക്ക്. 147.35 സ്‌ട്രൈക്ക് റേറ്റും. ഹെഡിന്റെ വരവോടെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളിൽ നിന്ന് 318 റൺസ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്‌ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റൺസ് അടിച്ചെടുത്തത്.
ഇത്രയും മത്സരങ്ങളിൽ 297 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ നാലാമത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 53 പന്തിൽ 82 റൺസുമായി ലഖ്‌നൗവിന്റെ ടോപ് സ്‌കോററായ കെ.എൽ. രാഹുൽ 286 റൺസുമായി അഞ്ചാമതായി. 143.00 സ്‌ട്രൈക്ക് റേറ്റാണ് രാഹുലിന്.
ആറ് മത്സരങ്ങളിൽ നിന്ന് 276 റൺസടിച്ച കൊൽക്കത്തയുടെ സുനിൽ നരെയ്ൻ റൺവേട്ടയിൽ ആറാം സ്ഥാനത്തായി. ഏഴ് കളികളിൽ 276 റൺസടിച്ചിട്ടുള്ള രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസൺ ഏഴാം സ്ഥാനത്തേക്ക് വീണു. ഇത്രയും കളികളിൽ 268 റൺസ് നേടിയ ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ എട്ടാമതാണ്. ഇന്ന് ഡൽഹിക്കെതിരായ മത്സരത്തിൽ 15 റൺസെടുത്ത് താരം പുറത്തായിരുന്നു.
263 റൺസടിച്ചിട്ടുള്ള ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം സ്ഥാനത്തായി. ഡൽഹിക്കെതിരെ 12 പന്തിൽ 46 റൺസ് അടിച്ചെടുത്ത ഹൈദരാബാദിന്റെ അഭിഷേക് ശർമ ആദ്യ പത്തിലെത്തി. ഏഴ് മത്സരങ്ങളിൽ 257 റൺസാണ് അഭിഷേകിന്റെ സമ്പാദ്യം. അഭിഷേകിന്റെ വരവോടെ രാജസ്ഥാൻ താരം ജോസ് ബട്‌ലർ (250) ആദ്യ പത്തിൽ നിന്ന് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്