തിരുവനന്തപുരം: വിഴിഞ്ഞത്തെ ബോട്ടപകടത്തില്‍ മത്സ്യത്തൊഴിലാളിയായ ജോണിനെ കാണാതായിട്ട് അഞ്ച് ദിവസം. തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം ഫിഷറീസ് ഓഫീസില്‍ എത്തി.
കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചില്‍ ശെരിയായ രീതിയില്‍ അല്ലെന്നാണ് കണാതായ ജോണിന്റെ മകന് ആരോപിക്കുന്നത്. മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിനു വിലയില്ലേ എന്നും മകന് ചോദിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട ആശങ്കകള്‍ അസിസ്റ്റന്റ് ഡയറക്ടറെ അറിയിക്കും. ജോണിനായി കോസ്റ്റല്‍ പൊലീസ് ഇന്നും പരിശോധന നടത്തും എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
