കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകവും കൊലപാതകശ്രമവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൂതക്കുളം തെങ്ങിൽവീട്ടിൽ ശ്രീജു (50) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
കൈഞരമ്പ് മുറിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീജുവിനെ ഡിസ്ചാർജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശ്രീജുവിന്റെ ഭാര്യ പ്രീതയും മകൾ ശ്രീനന്ദയുമാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മകൻ ശ്രീരാഗ് അപകടനില തരണം ചെയ്തിട്ടുണ്ട്. പാലിൽ മയക്കുപൊടി ചേർത്ത് നൽകി കുടുംബാംഗങ്ങളെ മയക്കിയ ശേഷം കഴുത്തറക്കുകയായിരുന്നെന്നു ശ്രീജു സമ്മതിച്ചു.
ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടബാധ്യതമൂലം കൂട്ടആത്മഹത്യക്കു ശ്രമിച്ചതാണെന്നാണ് ശ്രീജു പൊലീസിന് നൽകിയ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്