ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാർഡ് പത്ത്, തകഴി ഗ്രാമപഞ്ചായത്ത് വാർഡ് നാല് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച കള്ളിങ് നടത്താൻ ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് അധ്യക്ഷനായ അവലോകന യോഗത്തിൽ തീരുമാനിച്ചു .
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഏകദേശം 790 പക്ഷികളെയും എടത്വാ ഗ്രാപഞ്ചായത്തിലെ 33,974 പക്ഷികളെയും തകഴി ഗ്രാമപഞ്ചായത്തിലെ 10,867 പക്ഷികളെയും ഉൾപ്പെടെ ആകെ 45,631 പക്ഷികളെ നശിപ്പിക്കും.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. ഇതിനാവശ്യമായ വിറക്, കുമ്മായം, ഡീസൽ, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കും.
കള്ളിങ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്റയിനിൽ ഇരുത്താനും തീരുമാനിച്ചു. എടത്വയിൽ പതിനൊന്നും 11 തകഴിയിൽ നാലും അമ്പലപ്പുഴയിൽ മുന്നും ആർ.ആർ.റ്റി. സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും. കൊല്ലത്ത് നിന്ന് ഇവിടേക്ക് ആവശ്യമായ കൂടുതൽ ആർ.ആർ.റ്റി. സംഘങ്ങളെയും എത്തിച്ചിട്ടുണ്ട്.
ആർ.ആർ.റ്റി. സംഘത്തിലുള്ളവർക്കും തൊഴിലാളികൾക്കുമുള്ള പ്രതിരോധ മരുന്നുകളും പി.പി.ഇ. കിറ്റുകളും മാസ്‌കുകളും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ലഭ്യമാക്കും. പ്രഭവ കേന്ദ്രത്തിലേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നും കള്ളിങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങൾ കടക്കുന്നില്ലെന്നും പോലീസ് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്