ഒഡീഷയിലെ ഝാർസുഗുഡയിൽ മഹാനദിയിൽ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴു പേരെ കാണാനില്ല. ഛത്തിസ്ഗഢിലെ ഖാർസിയയിൽ നിന്നുള്ള അമ്പതോളം തീർത്ഥാടകർ സംസ്ഥാനത്തെ ബർഗാ ജില്ലയിലെ പതേർസേനി ഖുദായിലെ ക്ഷേത്രം സന്ദർശിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
യാത്രക്കാരായ നാൽപതോളം പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
അഞ്ച് സ്ക്യൂബാ ഡൈവേഴ്സിനൊപ്പം രണ്ട് അണ്ടർവാട്ടർ ക്യാമറകളും തെരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. 35കാരിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. നാലു സ്ത്രീകളെയും മൂന്ന് കുട്ടികളെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
സംഭവത്തെ തുടർന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായക് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്