ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വില്‍പനയില്‍ 27 ശതമാനത്തിന്റെ വര്‍ധന. ഏപ്രില്‍ മാസത്തിലെ കണക്കാണ് ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) പുറത്തുവിട്ടത്. ഏപ്രിലില്‍ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഫാഡ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 17.4 ലക്ഷം വാഹനങ്ങളായിരുന്നു രാജ്യത്ത് വിറ്റുപോയത്.
ഫാഡയുടെ കണക്കുപ്രകാരം ഏപ്രിലില്‍ ഇരുചക്രവാഹന വില്‍പനയില്‍ 33 ശതമാനം വര്‍ദ്ധനയുണ്ടായി. മുന്‍വര്‍ഷത്തെ 12.3 ലക്ഷത്തില്‍ നിന്ന് 16.4 ലക്ഷമായാണ് ഇത് കൂടിയത്. കാര്‍ വില്‍പന 2023 ഏപ്രിലിലെ 2.89 ലക്ഷത്തില്‍ നിന്ന് 3.35 ലക്ഷമായി വര്‍ദ്ധിച്ചു. 16 ശതമാനത്തിന്റെ വര്‍ദ്ധന. പുതിയ മോഡലുകള്‍ തുടര്‍ച്ചയായി വിപണിയിലെത്തുന്നത് വില്‍പന ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് ഫാഡ പറയുന്നു.
വാണിജ്യ വാഹന വില്‍പനയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 88,663-ല്‍ നിന്ന് 90,707 ആയി ഉയര്‍ന്നു. മുച്ചക്ര വാഹന വില്‍പനയില്‍ ഒന്‍പത് ശതമാനവും ട്രാക്ടര്‍ വില്‍പനയില്‍ ഒരു ശതമാനവുമാണ് വര്‍ധന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്