നാഗസാക്കി: ജപ്പാന്റെ സമുദ്രാതിർത്തിയിൽ വച്ച് ചൈനീസ് മത്സ്യബന്ധന ബോട്ട് ജപ്പാൻ അധികൃതർ പിടിച്ചെടുത്തു. ബോട്ട് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായും ജാപ്പനീസ് ഫിഷറീസ് ഏജൻസി അറിയിച്ചു. നാഗസാക്കി പ്രവിശ്യയ്ക്ക് സമീപമുള്ള ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) വ്യാഴാഴ്ചയായിരുന്നു സംഭവം.
2022-ന് ശേഷം ആദ്യമായാണ് ജപ്പാൻ ഒരു ചൈനീസ് മത്സ്യബന്ധന ബോട്ട് പിടിച്ചെടുക്കുന്നത്. ടൈഗർ നെറ്റ് (Tiger Net) വിഭാഗത്തിൽപ്പെട്ട, വലിയ തോതിൽ മത്സ്യം പിടിക്കാൻ ശേഷിയുള്ള ബോട്ടാണ് പിടിയിലായത്. 47 വയസ്സുകാരനായ ക്യാപ്റ്റൻ ഉൾപ്പെടെ 11 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
തായ്‌വാൻ വിഷയത്തിൽ ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന സമയത്താണ് ഈ സംഭവം. ചൈന തായ്‌വാനെ ആക്രമിച്ചാൽ ജപ്പാൻ സൈനികമായി ഇടപെട്ടേക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി (Sanae Takaichi) കഴിഞ്ഞ നവംബറിൽ നടത്തിയ പ്രസ്താവന ബീജിംഗിനെ ചൊടിപ്പിച്ചിരുന്നു.
പ്രസ്താവനയെത്തുടർന്ന് ചൈന തങ്ങളുടെ പൗരന്മാരോട് ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആവശ്യപ്പെടുകയും ജപ്പാനിൽ നിന്നുള്ള കടൽ വിഭവങ്ങളുടെ ഇറക്കുമതി നിർത്തിവെക്കുകയും ചെയ്തിരുന്നു. കൂടാതെ, ജപ്പാനിലുണ്ടായിരുന്ന അവസാന രണ്ട് പാണ്ഡകളെയും കഴിഞ്ഞ മാസം ചൈന തിരിച്ചുകൊണ്ടുപോയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
