അസദിന്റെ പതനം ഇന്ത്യയ്ക്ക് എങ്ങനെ നിര്‍ണ്ണായകമാകും?

DECEMBER 10, 2024, 12:49 AM

ഇന്ത്യയും സിറിയയുമായി ഉള്ളത് ദീര്‍ഘകാലമായുള്ള ബന്ധമാണ്.  അതുകൊണ്ട് സിറിയയിലെ ഇസ്ലാമിസ്റ്റ് വിമതര്‍ ബഷാര്‍ അല്‍-അസാദിനെ പുറത്താക്കുന്നത് ഇന്ത്യയ്ക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ സിറിയയുമായുള്ള ബന്ധം വര്‍ഷങ്ങളായി വികസിച്ചു വരികയായിരുന്നു. പ്രത്യേകിച്ച് അസദിന്റെ ഭരണകാലത്ത്.

രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയേക്കാവുന്ന പുതിയ സിറിയ, അറബ് റിപ്പബ്ലിക്കുമായുള്ള ഇന്ത്യയുടെ ബന്ധത്തെ മാത്രമല്ല, മിഡില്‍ ഈസ്റ്റുമായുള്ള ബന്ധത്തേയും മൊത്തത്തില്‍ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും സിറിയയും ചരിത്രപരമായി സൗഹൃദബന്ധം തുടര്‍ന്നിരുന്നു. നയതന്ത്രബന്ധം സ്ഥാപിച്ചതിനുശേഷം ഉയര്‍ന്ന തലങ്ങളില്‍ പതിവ് ഉഭയകക്ഷി കൈമാറ്റങ്ങളും നടന്നിട്ടുണ്ട്. അതേസമയം, അസദിന്റെ ഭരണകൂടവും പ്രതിപക്ഷ വിമതരും നടത്തുന്ന അക്രമങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു.

പാലസ്തീന്‍ പ്രശ്നങ്ങളും ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശവാദവും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ ഡമാസ്‌കസിനെ പിന്തുണച്ചിട്ടുണ്ട്. നേരെമറിച്ച് കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിനെ സിറിയ പിന്തുണച്ചിരുന്നു. ഐക്യരാഷ്ട്രസഭയില്‍, സിറിയയ്ക്കെതിരായ ഉപരോധത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യ വിസമ്മതിച്ചു. കോവിഡ് പാന്‍ഡെമിക് സമയത്ത്, മാനുഷിക ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഉപരോധങ്ങളില്‍ ഇളവ് വരുത്താന്‍ ആഹ്വാനം ചെയ്തു. വിദേശ ശക്തികള്‍ ഇടപെടരുത് എന്ന തത്വത്തിനുവേണ്ടി ഇന്ത്യയും വാദിച്ചു.

2011 ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധകാലത്ത് സൈനികേതര രാഷ്ട്രീയ പ്രക്രിയയിലൂടെ സംഘര്‍ഷ പരിഹാരത്തിന് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ കൊടുമുടിയില്‍, നിരവധി രാജ്യങ്ങള്‍ സിറിയയെ ഒറ്റപ്പെടുത്തുകയും ആറാന്‍ ലീഗില്‍ നിന്ന് പുറത്താക്കുകയും ചെയ്തപ്പോഴും ഇന്ത്യ ബന്ധം തുടരുകയും ദമാസ്‌കസില്‍ എംബസി നിലനിര്‍ത്തുകയും ചെയ്തു.

പവര്‍ പ്ലാന്റിനുള്ള 240 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ, ഐടി അടിസ്ഥാന സൗകര്യ വികസനം, സ്റ്റീല്‍ പ്ലാന്റ് നവീകരണം, എണ്ണ മേഖല, അരി, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ ഗണ്യമായ കയറ്റുമതി ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ സിറിയയുടെ വികസനത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാരകമായ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് 2023 ല്‍ രാജ്യം അറബ് ലീഗില്‍ വീണ്ടും ചേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ സിറിയയുമായുള്ള ഉഭയകക്ഷി ബന്ധം പുതുക്കി. 2023 ജൂലൈയില്‍ അന്നത്തെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഡമാസ്‌കസിലേക്ക് ഒരു സുപ്രധാന മന്ത്രിതല സന്ദര്‍ശനവും നടത്തിയിരുന്നു.

അസദിന്റെ പതനവും തുടര്‍ന്നുള്ള അനിശ്ചിതത്വവും മേഖലയിലെ ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. മുമ്പ് തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള മതമൗലികവാദ ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) സിറിയന്‍ ഭരണകൂടം ഏറ്റെടുക്കാന്‍ സാധ്യതയുള്ളതാണ് ഒരു പ്രധാന ഭീഷണി. ഐഎസിന്റെ പുനരുജ്ജീവന സാധ്യത മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തും.

സിറിയയിലെ എണ്ണ മേഖലയില്‍ ഇന്ത്യയ്ക്ക് രണ്ട് സുപ്രധാന നിക്ഷേപങ്ങളുണ്ട്. 2004-ല്‍ ഒഎന്‍ജിസിയും ഐപിആര്‍ ഇന്റര്‍നാഷണലും തമ്മിലുള്ള എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിനുള്ള കരാര്‍, സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കനേഡിയന്‍ സ്ഥാപനത്തില്‍ 37 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഒഎന്‍ജിസിയും ചൈനയുടെ സിഎന്‍പിസിയും ചേര്‍ന്നുള്ള മറ്റൊരു സംയുക്ത നിക്ഷേപവും.

വെല്ലുവിളികള്‍ നേരിടാന്‍ പുനക്രമീകരിച്ച ടിഷ്രീന്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ 240 മില്യണ്‍ ഡോളറിന്റെ ക്രെഡിറ്റ്, ഐടി, വളം മേഖലകളിലെ നിക്ഷേപം എന്നിവ സിറിയയിലെ ഇന്ത്യയുടെ പ്രധാന വാണിജ്യ ഇടപെടലുകളില്‍ ഉള്‍പ്പെടുന്നു. സിറിയ ഉള്‍പ്പെടുന്ന ഇന്ത്യ-ഗള്‍ഫ്-സൂസ് കനാല്‍-മെഡിറ്ററേനിയന്‍/ലെവന്റ്-യൂറോപ്പ് ഇടനാഴി നിര്‍മിക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്താനും ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

വിദഗ്ധരുടെ അഭിപ്രായത്തില്‍, സിറിയയുമായുള്ള ഇന്ത്യയുടെ അടുത്ത ഇടപഴകല്‍, മറ്റ് മിഡില്‍ ഈസ്റ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ വിശാലമായി പ്രയോജനപ്പെടുത്താന്‍ ന്യൂഡല്‍ഹിക്ക് അവസരമൊരുക്കുന്നു. നിലവില്‍ സിറിയയുടെ രാഷ്ട്രീയ ഭൂപ്രകൃതി ഇരുണ്ടതാണ്. വിമത സേനകളുടെ സഖ്യം ആഭ്യന്തര വ്യത്യാസങ്ങളാല്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam