ഗ്രാജ്വേറ്റ് വിസ: ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട!

MAY 22, 2024, 8:09 PM

ഗ്രാജ്വേറ്റ് വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതി യുകെ പ്രധാനമന്ത്രി റിഷി സുനക് ഉപേക്ഷിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ ഉള്‍പ്പടെ എതിര്‍പ്പ് കടുപ്പിച്ചതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബിരുദത്തിന് ശേഷം യുകെയില്‍ രണ്ട് വര്‍ഷം ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ഗ്രാജ്വേറ്റ് വിസ.

ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ തുടരാനും ജോലി ചെയ്യാനും അനുവദിക്കുന്ന പോസ്റ്റ്-സ്റ്റഡി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു റിഷി സുനക് പദ്ധതിയിട്ടിരുന്നത്. ഇതിന് പകരമായി നിയമങ്ങള്‍ കര്‍ശനമാക്കാനും കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനും അദ്ദേഹം ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

മറ്റ് രാജ്യങ്ങളില്‍ യുകെയിലെ ബിരുദ കോഴ്സുകള്‍ പരസ്യപ്പെടുത്തുന്ന ഏജന്റുമാര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദിഷ്ട ആശയങ്ങളിലൊന്ന്. ഈ ഏജന്റുമാര്‍ കൊണ്ടുവരുന്ന വിദ്യാര്‍ഥികളുടെ ഗുണനിലവാരം നേരത്തെ വാഗ്ദാനം ചെയ്തതില്‍ നിന്ന് കുറഞ്ഞുപോയാല്‍ പിഴയൊടുക്കേണ്ടിയും വന്നേക്കാം. ഗ്രാജ്വേറ്റ് വിസയില്‍ യുകെയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലുള്ള പ്രാവീണ്യം വ്യക്തമാക്കുന്നതിന് പരീക്ഷകള്‍ നടത്താനും സാധ്യതയുണ്ട്.

സര്‍വകലാശാലകളിലോ കോളജുകളിലോ ധാരാളം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി നഷ്ടപ്പെടും. വ്യാഴാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് തങ്ങളുടെ ത്രൈമാസ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവിടുമ്പോള്‍ ഈ നിര്‍ദിഷ്ടമാറ്റങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു.

എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യുകെയില്‍ പഠനത്തിനായി എത്തുന്നത്. ആകെയുള്ള ഗ്രാജ്വേറ്റ് വിസകളില്‍ 40 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കപ്പെടുന്നത്. ഗ്രാജ്വേറ്റ് വിസ പദ്ധതി നിലനിര്‍ത്താന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും യുകെയില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളും റിഷി സുനകിനോട് ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ യുകെയിലേക്ക് ആകര്‍ഷിക്കുന്നതിന് ഈ വിസ പദ്ധതി നിര്‍ണായകമാണെന്ന് നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ആന്‍ഡ് അലുമിനി യൂണിയന്‍(എന്‍ഐഎസ്എയു) പറഞ്ഞു. ഈ വിസ കുറഞ്ഞ വേതനമുള്ള പാര്‍ട്ട് ടൈം ജോലികള്‍ ലഭിക്കാനേ ഉപകരിക്കൂ എന്ന ആശയത്തോട് അവര്‍ വിയോജിച്ചു.

നൈപുണ്യമുള്ള ജോലികള്‍ ലഭിക്കാനും കരിയര്‍ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. മികച്ച ഓഫര്‍ ഉള്ളിടത്തേക്ക് മികച്ച വിദ്യാര്‍ഥികള്‍ പോകും. ഗ്രാജ്വേറ്റ് വിസ നിയന്ത്രിക്കുന്നത് യുകെയുടെ ഓഫറിനെ കാര്യമായി ബാധിക്കുമെന്ന് എന്‍ഐഎസ്എയു ചെയര്‍പേഴ്സണ്‍ സനം അറോറ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ സാധാരണ ഗതിയില്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയൊരു തുക അവര്‍ ചെലവഴിക്കുന്നുണ്ട്. അതിന് പുറമെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി അവര്‍ സ്വപ്നം കാണുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നുവെന്ന് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ അറോറ പറഞ്ഞു.

യുകെയില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പഠന ആവശ്യങ്ങള്‍ക്കായി ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഈ ഗണ്യമായ നിക്ഷേപത്തില്‍ നിന്ന് അവര്‍ കുറച്ച് ലാഭം പ്രതീക്ഷിക്കുന്നുണ്ടെന്നത് ന്യായീകരിക്കാവുന്നതാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ വിലയേറിയ പരിചയ സമ്പത്ത് നേടാനുള്ള നേരായ അവസരമാണ് അവര്‍ ഇതിലൂടെ തേടുന്നതെന്നും അദ്ദേഹം പറയുന്നു.

ക്യാബിനറ്റ് അംഗങ്ങളുടെ കാര്യമായ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചത് ഏറെ ഗുണം ചെയ്യുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്.  അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ് റൂട്ട് വിസകള്‍ നിയന്ത്രിക്കുകയാണെങ്കില്‍ ബ്രിട്ടീഷ് സര്‍വകലാശാലകളുടെ സാമ്പത്തിക സ്ഥിരതയെയും യുകെയുടെ സമ്പദ്‌വ്യവസ്ഥയെയും കുറിച്ച് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ള ക്യാബിനറ്റ് സഹപ്രവര്‍ത്തകര്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

നേരത്തെ, മികച്ചതും മിടുക്കരുമായവര്‍ക്ക് മാത്രമായി വിസകള്‍ പരിമിതപ്പെടുത്തുന്നതിനായി ഗ്രാജ്വേറ്റ് റൂട്ട് വിസ സ്‌കീം പരിഷ്‌കരിക്കുന്നത് റിഷി സുനക് പരിഗണിച്ചിരുന്നു. മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള നടപടിയായി ഗ്രാജ്വേറ്റ് വിസകളുടെ എണ്ണം പരിമിതപ്പെടുത്താനായിരുന്നു പ്രാരംഭ നിര്‍ദ്ദേശം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം വരെ യുകെയില്‍ ജോലി ചെയ്യാന്‍ ഈ വിസ അനുവദിക്കുന്നു. എന്നിരുന്നാലും, സിസ്റ്റം പഴുതുകള്‍ പരിഹരിക്കുന്നതിനും ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിനുമുള്ള കൂടുതല്‍ മിതമായ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാക് (MAC) റിപ്പോര്‍ട്ട് അനുസരിച്ച്, ഗ്രാജ്വേറ്റ് റൂട്ട് വിസകളില്‍ 75 ശതമാനവും മികച്ച അഞ്ച് രാജ്യത്തില്‍ നിന്നുള്ളവര്‍ക്കാണ്. അതില്‍ 40% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്. വിദ്യാര്‍ത്ഥി വിസകളുടെ (26%) അനുപാതവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഗ്രാജ്വേറ്റ് റൂട്ട് വിസകളുടെ (42%) ഉയര്‍ന്ന അനുപാതമുണ്ട്.

2023-ല്‍, പ്രധാന അപേക്ഷകര്‍ക്ക് 114,000 ഗ്രാജ്വേറ്റ് റൂട്ട് വിസകള്‍ അനുവദിച്ചു, ആശ്രിതര്‍ക്ക് 30,000 കൂടി അനുവദിച്ചു. ഈ വിസകള്‍ ഏറ്റെടുക്കുന്നത് പ്രധാനമായും 4 രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യ, നൈജീരിയ, ചൈന, പാകിസ്ഥാന്‍ എല്ലാ ഗ്രാജ്വേറ്റ് റൂട്ട് വിസകളുടെയും 70% വരും ഇവ. 40% ഇന്ത്യയിലുമാണ്.

ഇന്ത്യയിലുള്‍പ്പെടെ വിദേശത്ത് ഗ്രാജ്വേറ്റ് വിസ സ്‌കീമുകള്‍ വിപണനം ചെയ്യുന്ന ഏജന്റുമാരെ ലക്ഷ്യമിടുന്ന സുനക്കിന്റെ നീക്കം. IELTS പോലുള്ള നിര്‍ബന്ധിത ഇംഗ്ലീഷ് പരീക്ഷകളില്‍ വിജയിക്കേണ്ടതുണ്ട്. കൂടാതെ ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്കുള്ള സര്‍വ്വകലാശാലകള്‍ക്കും കോളജുകള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് നഷ്ടപ്പെടാം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam