കൊച്ചി: കേരളത്തിലേക്ക് മൂന്നാമത് വന്ദേഭാരത് ട്രെയിന്‍ കൂടി എത്തുകയാണ്. ഇതിനായി രണ്ട് റൂട്ടുകളാണ് റെയിൽവേ പരിഗണിച്ചത്.
തിരുവനന്തപുരം-കോയമ്പത്തൂർ റൂട്ടും കൊച്ചി-ബെംഗളൂരു റൂട്ടും പരിഗണനയിലുണ്ടായിരുന്നു. ഇതിൽ കൊച്ചി-ബാംഗ്ലൂർ ട്രെയിൻ ആയിരിക്കും ആദ്യം ഓടിത്തുടങ്ങുക. അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വഴി ദിവസേന കാസര്‍കോടേക്ക് വന്ദേഭാരത് ട്രെയിന്‍ രണ്ടെണ്ണം ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ തിരുവനന്തപുരം മുതല്‍ കോയമ്ബത്തൂര്‍ വരെയുള്ള റൂട്ട് ലാഭത്തിലാകില്ലെന്ന കണക്ക്കൂട്ടലിലാണ് കൊച്ചി - ബംഗളൂരു റൂട്ട് പരിഗണിക്കാൻ കാരണം.
കൂടാതെ ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ ഓടിയാൽ അത് സൂപ്പർ ഹിറ്റാകുമെന്ന വിലയിരുത്തലും റെയിൽവേക്കുണ്ട്.
ദിവസവും രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി തിരികെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം എന്നാണ് റിപ്പോർട്ട്. രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബംഗളൂരുവിൽ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.05ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് തിരികെ എത്തുന്നതായിരിക്കും ക്രമീകരണം എന്നാണ് വിവരം.
കേരളത്തിൽ എറണാകുളത്തിന് പുറമേ തൃശൂർ, പാലക്കാട് എന്നിവയായിരിക്കും എട്ട് കോച്ചുകളുള്ള ട്രെയിനിന് സ്‌റ്റോപ്പുകളുണ്ടായിരിക്കുക. കോയമ്പത്തൂരിലും സ്റ്റോപ് ഉണ്ടാകും. നേരത്തെ തന്നെ ഈ റൂട്ട് പരിഗണിച്ചെങ്കിലും കേരളത്തിലെത്തിച്ച ട്രെയിൻ പിന്നീട് മടക്കി കൊണ്ടുപോയിരുന്നു.
കേരളത്തിൽ തിരുവനന്തപുരം- മംഗലാപുരം റൂട്ടിലാണ് നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളും ഓടുന്നത്. ഈ രണ്ട് ട്രെയിനുകൾക്കും ടിക്കറ്റിന് വലിയ ഡിമാൻഡ് ആണ് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്