തിരുവനനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ എംപി.
പൊതുപ്രവർത്തകർക്ക് രഹസ്യമില്ലെന്നും മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. ഔദ്യോഗിക യാത്രയല്ല. സ്വകാര്യ സന്ദർശനമെന്ന പേരില്‍ മൂന്ന് രാജ്യങ്ങളില്‍ പോകുന്നത് ഉചിതമല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വിദേശത്തേക്ക് പോയിരുന്നു. മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ ഭാര്യയും കൊച്ചുമകനുമാണ് പിണറായി വിജയനൊപ്പം വിദേശത്തേക്ക് പോയത്. ഇന്ന് പുലര്‍ച്ചെയാണ് ഇവർ ഇന്തോനേഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്.
ഈ മാസം 12 വരെ ഇന്തോനേഷ്യയില്‍ തുടരും. 12 മുതല്‍ 18 വരെ സിങ്കപ്പൂർ സന്ദർശിക്കും. 19 മുതല്‍ 21 വരെ യുഎഇയും സന്ദര്‍ശിക്കും. ശേഷം കേരളത്തിലേക്ക് മടങ്ങും. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രി അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്