ആധുനിക അടിമത്തം പേറുന്ന ലോക രാജ്യങ്ങള്‍

DECEMBER 3, 2025, 12:10 PM

ലോകത്തിന്റെ പല കോണുകളിലും അടിമത്തം ഇന്നും ഭീതിദമായ യാഥാര്‍ത്ഥ്യമായി തുടരുന്നുണ്ട്. ആഗോള അടിമത്ത സൂചിക (Global Slavery Index-GSI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം, കടബാധ്യത തുടങ്ങിയ ആധുനിക അടിമത്തത്തിന്റെ വിവിധ രൂപങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളുമാണ് ഈ ദുരന്തത്തിന് പ്രധാനമായും ഇരയാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ആധുനിക അടിമത്തത്തില്‍ കഴിയുന്ന ലോകരാജ്യങ്ങളെ അറിയാം.

ദക്ഷിണ സുഡാന്‍


ആഗോള അടിമത്ത സൂചികയിലെ ദുര്‍ബലതാ സ്‌കോറില്‍ എല്ലാ വിഭാഗങ്ങളിലും ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് ദക്ഷിണ സുഡാന്റെ സ്ഥാനം. രാജ്യത്തിന്റെ ദുര്‍ബലതാ സ്‌കോര്‍: 100/100. ഇത് ആധുനിക അടിമത്തത്തോടുള്ള അങ്ങേയറ്റത്തെ സംവേദനക്ഷമതയെ സൂചിപ്പിക്കുന്നു. 

അടിമത്ത വ്യാപനം: 10.3. അതായത്, ഓരോ 1,000 നിവാസികളിലും ഏകദേശം 10 പേര്‍ ആധുനിക അടിമത്തത്തില്‍ ജീവിക്കുന്നു എന്നര്‍ത്ഥം.

സൊമാലിയ: ദുര്‍ബലമായ ഭരണവും തുടര്‍ച്ചയായ സംഘര്‍ഷങ്ങളും സൊമാലിയയുടെ അവസ്ഥ മോശമാക്കുന്നു.

ദുര്‍ബലതാ സ്‌കോര്‍ 98 ഉം അടിമത്ത വ്യാപനം 6.3 ഉം ആണ്. സര്‍ക്കാര്‍ പ്രതികരണത്തിന് 100-ല്‍ 18 പോയിന്റുകള്‍ മാത്രമാണ് രാജ്യം നേടിയത്. ഇത് പ്രാദേശിക ശരാശരിയേക്കാള്‍ വളരെ താഴെയാണ്.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്


ഉയര്‍ന്ന ദുര്‍ബലതാ സ്‌കോറുണ്ടെങ്കിലും, മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ വ്യാപന നിരക്ക് കുറവാണ്. ദുര്‍ബലതാ സ്‌കോര്‍ 98 ആണ്. അടിമത്ത വ്യാപനം 1,000-ല്‍ 5.2 പേര്‍.

ഡിആര്‍ കോംഗോ

സമ്പന്നമായ ധാതു നിക്ഷേപങ്ങളുണ്ടെങ്കിലും ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ വലയുന്ന ഡി.ആര്‍ കോംഗോ വളരെ ദുര്‍ബലമായ അവസ്ഥയിലാണ്. ദുര്‍ബലതാ സ്‌കോര്‍ 94/100 ആണ്. അടിമത്ത വ്യാപനം 1,000 ല്‍ 4.5 പേര്‍ നിര്‍ബന്ധിത തൊഴിലിന് വിധേയരാകുന്നു. അടിമത്ത വ്യാപനത്തില്‍ 160 രാജ്യങ്ങളില്‍ 97-ാം സ്ഥാനമാണ് ഡിആര്‍സിക്ക്. കടബാധ്യത, ബാലവേല, ലൈംഗിക ചൂഷണം, സായുധ ഗ്രൂപ്പുകളിലേക്കുള്ള നിര്‍ബന്ധിത റിക്രൂട്ട്‌മെന്റ് എന്നിവയാണ് ഇവിടെ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുന്നത്.

യമന്‍


വര്‍ഷങ്ങളായുള്ള ആഭ്യന്തര യുദ്ധം നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തിയതാണ് യമന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ദുര്‍ബലതാ സ്‌കോര്‍ 89 ആണ്. ആന്തരികമായി കുടിയിറക്കപ്പെട്ടവരും അഭയാര്‍ത്ഥികളുമാണ് ആധുനിക അടിമത്തത്തിന്റെ ഏറ്റവും വലിയ അപകടസാധ്യത നേരിടുന്നത്. അടിമത്ത വ്യാപനം 1,000-ല്‍ 6.0.

അഫ്ഗാനിസ്ഥാന്‍

ഭരണമാറ്റത്തില്‍ നിന്നും മാനുഷിക പ്രതിസന്ധിയില്‍ നിന്നുമുണ്ടായ രാഷ്ട്രീയ അസ്ഥിരത അഫ്ഗാനിസ്ഥാനെ അടിമത്തത്തിന്റെ മുന്‍നിര രാജ്യങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. ദുര്‍ബലതാ സ്‌കോര്‍ 86/100 ആണ്. വ്യാപന നിരക്ക് 160 രാജ്യങ്ങളില്‍ 9-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.

ചാഡ് 


ചാഡില്‍ ഉയര്‍ന്ന അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രതികരണം വളരെ ദുര്‍ബലമാണ്. ദുര്‍ബലതാ സ്‌കോര്‍ 86 ആണ്. അടിമത്ത വ്യാപനം 1,000 ല്‍ 5.9 പേര്‍. വ്യാപനത്തിന്റെ കാര്യത്തില്‍ 160 രാജ്യങ്ങളില്‍ 75-ാം സ്ഥാനത്താണ്. സര്‍ക്കാര്‍ പ്രതികരണം 100-ല്‍ 24 പോയിന്റുകള്‍ മാത്രം, ഇത് പ്രാദേശിക ശരാശരിയേക്കാള്‍ വളരെ കുറവാണ്.

നടപടികള്‍ അനിവാര്യം


ആധുനിക അടിമത്തത്തിന്റെ ഈ കണക്കുകള്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ നേര്‍ ചിത്രമാണ്. സംഘര്‍ഷങ്ങള്‍, ദുര്‍ബല ഭരണം, സാമ്പത്തിക പ്രതിസന്ധി എന്നിവ നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഈ ദുരവസ്ഥ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. അടിമത്തത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനും, ചൂഷണം തടയുന്നതിനും, മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളും അടിയന്തരവും ശക്തവുമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam