ബംഗളൂരു: കുടുംബ വഴക്കിനെത്തുടര്‍ന്ന് അമ്മ മുതല സംരക്ഷണ കേന്ദ്രത്തിലെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീ നദിയിലെ ദണ്ഡേലി മുതല സംരക്ഷണ കേന്ദ്രത്തിലേക്ക് ശനിയാഴ്ച വൈകിട്ടാണ് മകന്‍ വിവേകിനെ അമ്മ സാവിത്രി (23) വലിച്ചെറിഞ്ഞത്.
ഭര്‍ത്താവ് രവികുമാറുമായുള്ള വഴക്കിനെത്തുടര്‍ന്ന് കുട്ടിയുമായി ഇവര്‍ വീടുവിട്ടിറങ്ങുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്രത്തിലെ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ് തടസമാകുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്