തിരുവനന്തപുരം : മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.
ആരോപണം തെളിയിക്കാൻ കഴിയുന്ന കൃത്യമായ ഒരു കടലാസ് പോലും ഹാജരാക്കാൻ കുഴല്‍നാടനായില്ലെന്ന് കോടതി പറഞ്ഞു.
സിഎംആർഎല്ലിന്‍റെ രേഖകളില്‍ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർക്ക് സംഭാവന നല്‍കിയതായി പറയുന്നു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ഇത് രാഷ്ട്രീയ പ്രേരിതമല്ലേയെന്നും കോടതി ചോദിച്ചു.
ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാൻ മാത്യു കുഴല്‍നാടന് കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
സിഎംആർഎല്ലിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നായിരുന്നു കുഴല്‍നാടന്‍റെ ആരോപണം.
അഴിമതി നിരോധന നിയമപ്രകാരം തെളിവുകളില്ലാത്തതിനാലാണ് ഹർജി തള്ളിയതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്