ന്യൂഡല്‍ഹി: അനില്‍ ആന്റണിക്കെതിരായ തെളിവുകള്‍ പുറത്ത് വിടുമെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഇന്ന് 11.30ന് നന്ദകുമാര്‍ ദില്ലിയില്‍ മാധ്യമങ്ങളെ കാണും.
സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
അനില്‍ ഇക്കാര്യം നിഷേധിച്ചതോടെ കൂടുതല്‍ ആരോപണവുമായി നന്ദകുമാര്‍ രംഗത്തെത്തി.
സുഹൃത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിക്ക് പണം കൈമാറിയത് ദില്ലി സാഗര്‍ രത്ന ഹോട്ടലില്‍ വെച്ചാണെന്നും അനില്‍ ആന്റണിയുടെ ഡീലുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂവെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്