തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജൻ. പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുലിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് ജയരാജന്‍ രംഗത്തുവന്നത്.
"ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരിക്കുന്നു. എസി ബസില്‍ യാത്ര നടത്തിയാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാവില്ല. ആര്‍എസ്‌എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായി വിജയന്‍. ബിജെപിയെയും ആർഎസ്‌എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടില്‍ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ പ്രസ്താവനകള്‍."
സ്വർണ കരണ്ടിയില്‍ പാലുകുടിച്ച് വളർന്ന ആളല്ല പിണറായി വിജയന്‍.വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കിയ പാല്‍പ്പൊടി പാല്‍ കുടിച്ച് വളർന്നയാളുമല്ല. അടിയന്തിരാവസ്ഥ സമയത്ത് ജയിലില്‍ കിടന്ന് ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്നുവന്നതാണ്.
രാഹുലിന് പക്വത ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കള്‍ ഉപദേശിച്ചുകൊടുക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"800 കോടിയുടെ അഴിമതിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നടന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ്. എന്താണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത്. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഒരു ദേശീയ നേതാവ് ഇതാണെങ്കില്‍ എങ്ങനെ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നുമാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നത്." - ജയരാജന്‍ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്