കണ്ണൂര്‍: ബിജെപി പ്രവേശന വിവാദങ്ങള്‍ക്കിടെ വിവാഹ വീട്ടില്‍ കണ്ടുമുട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും. കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടിലായിരുന്നു ഇരുവരും മുഖാമുഖം എത്തിയത്. ചിരിച്ച് കൈ കൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.
ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഇ.പി ബി.ജെ.പിയുമായി ചർച്ച നടത്തിയെന്നും ശോഭ സുരേന്ദ്രനും ഇപിയും ആദ്യം ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.
മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. സിപിഎം നേതൃത്വത്തിൻ്റെ ഭീഷണിയെ തുടർന്ന് ഇപി പിന്മാറി. ഇപി ജയരാജൻ പാർട്ടിയിൽ അസ്വസ്ഥനാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇപി ജയരാജൻ ബിജെപിയിൽ ചേരും. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി സ്ഥാനം ഇപി പ്രതീക്ഷിച്ചിരുന്നതായും സുധാകരൻ പറഞ്ഞിരുന്നു.
സുധാകരന്റെ വാക്കുകള്‍ തള്ളി ഇ പി ജയരാജന്‍ പിന്നീട് രംഗത്തുവന്നു. സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് അതിന്റെ തകരാറ് പ്രകടിപ്പിക്കുകയാണെന്നുമായിരുന്നു പ്രതികരണം. അതേസമയം വിവാദം തുടരുന്നതിനിടെ നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകമാകും. ജയരാജനെതിരെ കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്