തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഇന്തോനേഷ്യയിലെത്തി. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നു പുലര്‍ച്ചെ യാത്രതിരിച്ച അദ്ദേഹത്തോടൊപ്പം ഭാര്യ കമലയും ചെറുമകന്‍ ഇഷാനും ഉണ്ടായിരുന്നു. 16 ദിവസത്തെ യാത്രയെന്നാണ് സൂചന.
12ന് സിംഗപ്പൂരിലേക്ക് പോകും. 18വരെ അവിടെ തങ്ങും. 19 ന് യു.എ.ഇയില്‍ എത്തും. അവിടെ മകന്റെ കുടുംബത്തിനൊപ്പം തങ്ങും. ഞായറാഴ്ചയാണ് യാത്രയ്ക്കുള്ള കേന്ദ്രാനുമതി ലഭിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും നാല് ദിവസം മുമ്പ് ദുബായിലേക്ക് പോയിരുന്നു. ഇന്നലെ അവരും ഇന്തോനേഷ്യയിലെത്തി. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാനുമതി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്ര എന്നാണ് കേന്ദ്രത്തെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് രാജ് ഭവനെ അറിയിച്ചിട്ടില്ല. പോകും മുമ്പ് ഗവര്‍ണറെ നേരില്‍ കാണുന്ന പതിവുണ്ടായിരുന്നു. പിന്നീട് കത്ത് നല്‍കുന്ന രീതിയിലേക്ക് മാറി. ഇത്തവണ അതും ഉണ്ടായില്ല. കുറച്ച് ദിവസത്തേക്ക് ഉണ്ടാവില്ല എന്നു മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക് കിട്ടിയ അറിയിപ്പ്. അതേസമയം മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചു.
2023 ജൂണില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം അമേരിക്കയിലും ക്യൂബയിലും പര്യടനം നടത്തിയിരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ലോക കേരള സഭയുടെ പ്രവാസി സംഗമം ഉള്‍പ്പെടെ പരിപാടികളിലാണ് അന്ന് പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്