റിയാദ്: എയര്‍ ഇന്ത്യയില്‍ റിയാദില്‍ നിന്ന് നാട്ടിലയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച റിയാദില്‍ നിര്യാതനായ തിരുവനന്തപുരം കല്‍തുരുത്തി സ്വദേശി സുധീര്‍ അബൂബക്കറിന്റെ മൃതദേഹമാണ് സമയത്ത് നാട്ടിലെത്താതെ മുബൈയില്‍ കുടുങ്ങിയത്.
ഏപ്രില്‍ 29 ന് തിങ്കളാഴ്ച വൈകുന്നേരം 7:40 ന് റിയാദില്‍ നിന്ന് മുബൈയിലേക്ക് പറന്ന എഐ 922 എയര്‍ ഇന്ത്യ വിമാനത്തിലാണ് സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടും സുധീറിന്റെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം നാട്ടിലേക്കയച്ചത്. പുലര്‍ച്ചെ 2:20 ന് വിമാനം മുബൈയിലെത്തിയെങ്കിലും 5:45 ന് മുബൈയില്‍ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലേക്ക് മൃതദേഹം മാറ്റിയിരുന്നില്ല.
രാവിലെ 8:10 ന് തിരുവനന്തപുരത്ത് എത്തുന്ന എയര്‍ ഇന്ത്യയുടെ എഐ 1657 വിമാനത്തില്‍ മൃതദേഹം എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും പുറത്ത് കാത്ത് നിന്നെങ്കിലും ആ വിമാനത്തില്‍ സുബൈറിന്റെ മൃതദേഹം ഉണ്ടായിരുന്നില്ല. അതേ വിമാനത്തില്‍ റിയാദില്‍ നിന്ന് തിരുവന്തപുരത്തേക്ക് പോയ സുധീറിന്റെ സഹോദരന്‍ മുംബൈയില്‍ നിന്ന് ബോഡി തിരുവന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറിയിട്ടുണ്ടല്ലോ എന്ന് എയര്‍ലൈന്‍ ജീവനക്കാരോട് ചോദിച്ച് ഉറപ്പുവരുത്തിയപ്പോള്‍ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. അത് വിശ്വസിച്ചാണ് സഹോദരന്‍ മുബൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പോയത്. മൃതദേഹം ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പിന്നീട് ബന്ധുക്കളെ അറിയിച്ചത്.
വിദേശത്ത് നിന്ന് അതിവേഗം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം അയച്ചിട്ടും എയര്‍ ഇന്ത്യയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്നും നിരുത്തരവാദിത്തപരവും മൃതശരീരത്തോടുള്ള അനാദരവുമാണ് എയര്‍ ഇന്ത്യ എയര്‍ലൈനിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഗുരുതരമായ വീഴ്ചക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ കമ്പനി തയ്യാറാകണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്