പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ ചുമതലകളിൽ നിന്ന് നീക്കി എന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസിയുടെ നിർദേശപ്രകാരമാണ് നടപടി ഉണ്ടായിരിക്കുന്നത്. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പ്രമോദ് പെരിയ പങ്കെടുത്തത് വിവാദമായിരുന്നു. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തെന്നതാണ് പ്രമോദ് പെരിയക്കെതിരെ പാർട്ടി കണ്ടെത്തിയ അച്ചടക്കലംഘനം.
അതേസമയം താത്കാലികമായി അന്വേഷണ വിധേയമായാണ് ഇപ്പോഴത്തെ നടപടി. തുടർന്നുള്ള നടപടികൾ ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം ജില്ലയിൽ സിപിഐഎം നെതിരെ കോണ്ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ വിവാദമായതോടെ ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്