മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് തോക്കുകൾ കണ്ടെടുത്തു.
മുംബൈ പോലീസ് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഗുജറാത്തിലെ താപി നദിയിൽ നിന്ന് രണ്ട് പിസ്റ്റളുകളും മാഗസിനുകളും ബുള്ളറ്റുകളും കണ്ടെടുത്തു.
തിങ്കളാഴ്ച ആരംഭിച്ച തിരച്ചിലിൽ രണ്ട് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും 13 ബുള്ളറ്റുകളും ക്രൈംബ്രാഞ്ച് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂബ ഡൈവർമാരുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.
ഏപ്രില്‍ 14 ന് മുംബൈയിലെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന സംഭവത്തില്‍ വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഏപ്രില്‍ 16 ന് ഗുജറാത്തിലെ ഭുജ് പട്ടണത്തിനടുത്തുള്ള മാതാ നോ മദ് എന്ന സ്ഥലത്തുള്ള ക്ഷേത്ര പരിസരത്ത് നിന്ന് മുംബൈ, കച്ച് പൊലീസിന്റെ സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്