ന്യൂഡൽഹി: പ്രത്യയശാസ്ത്രത്തിലും നേതൃത്വത്തിലും മനുഷ്യവിഭവശേഷിയിലും കോൺഗ്രസ് പാപ്പരാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ.
കോൺഗ്രസ് മാനവവിഭവശേഷിയെ മാനിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ല. കോൺഗ്രസിന് ഇന്ത്യയ്‌ക്കായി ഒന്നും വാഗ്ദാനം ചെയ്യാനില്ല, ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിന്ധ്യ പറഞ്ഞു.
ജാതി സെൻസസിനെ കോൺഗ്രസ് എന്നും എതിർത്തിട്ടുണ്ട്. മണ്ഡൽ കമ്മീഷനെ എതിർത്തു. ഇന്ന് കോൺഗ്രസ് സംസാരിക്കുന്നത് ജാതി സെൻസസിനെക്കുറിച്ചാണ്.
വായില്‍ തോന്നുന്നത് എന്തും സംസാരിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ചിലരെ ചിലപ്പോള്‍ നിങ്ങള്‍ക്ക് കബളിപ്പിക്കാം, എന്നാല്‍ എല്ലായ്പ്പോഴും അല്ലെന്ന് സിന്ധ്യ പറഞ്ഞു. '
'ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാൻ കോണ്‍ഗ്രസിന് ക്രിയാത്മകമായി ഒന്നും തന്നെയില്ല, അതിനാലാണ് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ആർക്കെങ്കിലും ചിന്തിക്കാനാകുമോ? സിന്ധ്യ ചോദിച്ചു.
മധ്യപ്രദേശിലെ ഗുണ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും മത്സരിക്കുന്നത്. ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഗുണ സീറ്റ് കഴിഞ്ഞ 37 വർഷമായി അദ്ദേഹത്തിൻ്റെ കുടുംബത്തിലെ മൂന്ന് തലമുറകളുടെ കൈവശമാണ്. 2002 മുതൽ 2019 വരെ നാല് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി സിന്ധ്യ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്