ബംഗളൂരു : കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്വത്ത് മുഴുവൻ തട്ടിയെടുത്ത് മുസ്‌ലീങ്ങള്‍ക്ക് നല്‍കുമെന്ന് നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ച പാർട്ടിക്ക് ആരുടെയും സ്വത്ത് വേണ്ടെന്നും അങ്ങനെയൊരു കാലം വരാൻ അനുവദിക്കില്ലെന്നും കർണാടകയിലെ കലബുറഗിയില്‍ ഖാർഗെ പറഞ്ഞു.
രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും രാജ്യത്ത് വർഗീയത ആളിക്കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു മോദിയുടെ വിവാദ പ്രസംഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്